സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

Date:

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ് വിഭജന നടപടി ഹൈക്കോടതി ശരിവെച്ചു. ഇതു സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അവസാനം നടന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്തുന്നതിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

കണ്ണൂരിലെ മട്ടന്നൂർ, പാനൂർ, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലും കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, മുനിസിപ്പാലിറ്റികളിലും പാലക്കാട്ടെ പട്ടാമ്പി മുനിസിപ്പാലിറ്റിയിലും കാസർകോട്ടെ പടന്ന പഞ്ചായത്തിലും നടത്തിയ വാർഡ് വിഭജനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴി​ഞ്ഞ ഡിസംബറിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ വാർഡ് എണ്ണം വർദ്ധിപ്പിക്കാൻ കൊണ്ടുവന്ന നിയമ ഭേദഗതിയും സർക്കാർ വിജ്ഞാപനവും ഡീലിമിറ്റേഷൻ കമ്മിഷന്റെ വാർഡ് വിഭജന മാർഗ്ഗരേഖയും കോടതി അസാധുവാക്കിയിരുന്നു.

വാർഡ് വിഭജന നടപടികൾക്കെതിരെ യുഡിഎഫ് പ്രാദേശിക നേതാക്കളും നാട്ടുകാരും നൽകിയ ഒരു കൂട്ടം ഹർജികളായിരുന്നു സിംഗിൾ ബെഞ്ചിനു മുൻപാകെ ഉണ്ടായിരുന്നത്. പുതിയ സെൻസസ് 2025ൽ നടക്കാനിരിക്കെ  ഈ ഘട്ടത്തിൽ പുനർനിർണ്ണയം നടത്തുന്നത് സ്വേച്ഛാപരവും അനാവശ്യവും സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. മുനിസിപ്പാലിറ്റികളിൽ മട്ടന്നൂർ ഒഴിച്ചുള്ളവ 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 2015ൽ രൂപീകരിച്ചവയാണ്.

മട്ടന്നൂരിൽ 2017ലും പടന്ന പഞ്ചായത്തിൽ 2015ലും ഇതേ സെൻസസിന്റെ അടിസ്ഥാനത്തിലാണു വാർഡ് വിഭജനം പൂർത്തിയായത്. ഇതേ വിവരങ്ങൾ ആധാരമാക്കി വീണ്ടും പുനർനിർണ്ണയം നടത്തുന്നത് മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിലെ വകുപ്പ് 6(2) വ്യവസ്ഥയുടെ ലംഘനമാണെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇക്കാര്യത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്നായിരുന്നു സർക്കാരിന്റെയും ഡീലിമിറ്റേഷൻ കമ്മിഷന്റെയും വാദം. ഇതാണ് ഡിവിഷൻ ബെഞ്ച് ഇന്ന് ശരി വെച്ചത്.

Share post:

Popular

More like this
Related

തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊല ; മൂന്നിടങ്ങളിലായി 5 പേരെ വെട്ടിക്കൊന്ന് 23 കാരൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ...

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...

മാർപാപ്പയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ;   ഓക്സിജൻ നൽകുന്നത് തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ...