ലോക്‌സഭയിൽ കുടിയേറ്റ ബിൽ പാസായി ; ഇന്ത്യ ഒരു ‘ധർമ്മശാല’ അല്ലെന്ന് അമിത് ഷാ

Date:

ന്യൂഡൽഹി : രാജ്യം ഒരു ‘ധർമ്മശാല’ അല്ലെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  അതേസമയം
വിനോദസഞ്ചാരികളായോ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയ്ക്കായോ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യാൻ സർക്കാർ തയ്യാറാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.  2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലിനെക്കുറിച്ചുള്ള ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെയാണ് അമിത് ഷായുടെ പരാമർശം.

ഇന്ത്യ സന്ദർശിക്കാൻ ദുരുദ്ദേശ്യമുള്ളവരെ മാത്രമേ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തടയുകയുള്ളൂവെന്ന് അമിത് ഷാ പറഞ്ഞു. രാഷ്ട്രത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ ആരെങ്കിലും രാജ്യത്തേക്ക് വന്നാൽ, അവരെ എപ്പോഴും സ്വാഗതം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെയും ബിസിനസിനെയും ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിർദ്ദിഷ്ട നിയമനിർമ്മാണം സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയെക്കുറിച്ചും രാജ്യത്തിന് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് കുടിയേറ്റ ബിൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യകളും ബംഗ്ലാദേശികളും ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറ്റം നടത്തുന്നതിനെ പരാമർശിച്ച ഷാ, വ്യക്തിപരമായ നേട്ടങ്ങൾക്കായി ഇന്ത്യയിൽ അഭയം തേടുന്ന അത്തരം ആളുകൾ വർദ്ധിച്ചുവെന്നും ഇത് രാജ്യത്തെ സുരക്ഷിതമല്ലാതാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിച്ചാൽ നുഴഞ്ഞുകയറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...