ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിൽ നിന്ന് 1.5 കോടി രൂപ പിടിച്ചെടുത്ത് ഇഡി

Date:

ചെന്നൈ : തമിഴ്‌നാട്ടിലേയും കേരളത്തിലെയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിൻ്റെ ഒന്നിലധികം ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ  1.5 കോടി രൂപ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിവാദങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെ വീണ്ടും സെൻസർഷിപ്പിന് അപേക്ഷിച്ച എൽ 2: എമ്പുരാൻ എന്ന സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളാണ് ഗോകുലം ചിറ്റ് ആൻ്റ്ഫിനാൻസ് കമ്പനി ലിമിറ്റഡ് ഉടമയായ എ എം ഗോപാലൻ. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം 1,000 കോടി രൂപയുടെ വിദേശനാണ്യ ലംഘനങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന  അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി റെയ്ഡുകൾ.

കമ്പനിയുടെ ഓഫീസിൽ നടത്തിയ റെയ്ഡുകളിൽ പ്രധാനമായും ആരോപിക്കപ്പെടുന്നത് ഫെമയുടെ സംശയിക്കപ്പെടുന്ന ലംഘനങ്ങളാണ്.  അനധികൃത പണമടയ്ക്കലും ഹവാല ഇടപാടുകളുമെല്ലാം ഇതിൽ ഉൾപ്പെടും. തമിഴ്‌നാട്, കേരളം, തെലങ്കാന, പുതുച്ചേരി, മഹാരാഷ്ട്ര, ന്യൂഡൽഹി, ആന്ധ്രാപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിരവധി ശാഖകളള്ള ബിസിനസ് സ്ഥാപനമാണ് ഗോകുലം ഗോപാലൻ്റേത്.

Share post:

Popular

More like this
Related

ഗോകുലം ​ഗോപാലൻ കൊച്ചി ഇഡി ഓഫീസിൽ ; ഫെമ കേസിൽ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി: വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)...

നടിയെ ആക്രമിച്ച കേസ്:  സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ...