ആക്രമണം തുടർന്ന് ഇസ്രായേൽ ; ജനറൽമാർ ഉൾപ്പെടെ 224 പേർ കൊല്ലപ്പെട്ട മരണക്കണക്കുമായി ഇറാൻ

Date:

( Photo Courtesy : X)

മിസൈലുകൾ പരസ്പരം തൊടുത്ത് വിട്ട് കൊല്ലപ്പെടുന്ന മനുഷ്യരുടെ എണ്ണം ഭീതിതമായി വർദ്ധിപ്പിച്ച്  ഇസ്രായേലും ഇറാനും. തുടർച്ചയായ മൂന്നാം ദിവസവും ആക്രമണം തുടർന്നുകൊണ്ടേയിരിക്കുന്നു. ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെ മിസൈൽ വർഷം ഇടതടവില്ലാതെ മുന്നോട്ടു നീങ്ങുകയാണ്.

ഇറാൻ്റെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവിയെയും മറ്റ് രണ്ട് മുതിർന്ന ജനറൽമാരെയും കൊലപ്പെടുത്തിയതായി ടെഹ്‌റാൻ വെളിപ്പെടുത്തി. ഇന്നലെ നടന്ന വ്യോമാക്രമണങ്ങളിൽ നിരവധി ജനവാസ കേന്ദ്രങ്ങൾ തകർന്നതായും ഇറാൻ പറഞ്ഞു. വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം മരണസംഖ്യ 224 ആയി ഉയർന്നതായും 1,277 പേർക്ക് പരിക്കേറ്റതായും ഇറാനിയൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ എത്ര പേർ സാധാരണക്കാരോ സൈനികരോ ആണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഇറാന്റെ പ്രതിരോധ മന്ത്രാലയം, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ ഘടകങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ തുടങ്ങി സൈനിക നേതൃത്വത്തെ വരെ ലക്ഷ്യമിട്ട് ഇസ്രായേൽ മുന്നേറിയപ്പോൾ, വെള്ളിയാഴ്ച മുതൽ 270 ലധികം മിസൈലുകളാണ് ടെഹ്‌റാൻ വിക്ഷേപിച്ചതെന്നാണ് വിവരം. ടെൽ അവീവിലേക്കും ജറുസലേമിലേക്കും മിസൈലുകൾ പാഞ്ഞു. എന്നാൽ, മിക്കതും ഇസ്രായേലിന്റെ മൾട്ടി-ലെയേർഡ് വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞു. എങ്കിലും 22 എണ്ണം അത് മറികടന്ന് ലക്ഷ്യം കണ്ടു. അവ ജനവാസ കേന്ദ്രങ്ങളിൽ ഇടിച്ചുകയറി 14 പേർ കൊല്ലപ്പെടുകയും 390 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു .

Share post:

Popular

More like this
Related

ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍ ; ലൈവ് സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് അവതാരക ഓടി രക്ഷപ്പെട്ടു

ടെഹ്‌റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്...

സെൻസസ് തീയതികൾ പ്രഖ്യാപിച്ചു ; രണ്ട് ഘട്ടങ്ങളിലായി നടക്കും

ന്യൂഡല്‍ഹി: സെന്‍സസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടുഘട്ടമായാണ് സെന്‍സസ് നടത്തുക. 2026...