അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച 162 പേരെ തിരിച്ചറിഞ്ഞു. 120 പേരുടെ മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ 274 പേർ മരിച്ചുവെന്നാണു നിലവിൽ ലഭ്യമായ കണക്ക്. ഡിഎൻഎ പരിശോധന നടപടികൾ നാളെ രാവിലെയോടെ പൂർത്തിയാകുമെന്നു സിവിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു.
അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കാണു അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ തകർന്നുവീണു കത്തിയത്.