മൂന്ന് ഗ്രാൻഡ്സ്ലാമുകളിൽ കിരീടം; ഇത് അൽകാരസിന്റെ കാലം!

Date:

ഇരുപതൊന്ന് വയസ്സ്. മൂന്ന് ഗ്രാൻഡ് സ്ലാം കിരീടം. അദ്ഭുത നേട്ടത്തിന്റെ നിറവിലാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ്. ആദ്യ റൗണ്ടിൽ സാക്ഷാൽ റാഫേൽ നദാലും സെമി ഫൈനൽ കളിക്കും മുമ്പ് നൊവാക് ദ്യോകോവിച്ചും മടങ്ങിയ കോർട്ടിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനെ അഞ്ചു സെറ്റ് നീണ്ട ക്ലാസിക് പോരാട്ടത്തിലൂടെയാണ് അൽകാരസ് മറികടന്നത്.

2022 ൽ യു.എസ് ഓപ്പണിൽ ഇടിമിന്നലായി ഗ്രാൻഡ്സ്ലാം യാത്ര തുടങ്ങിയ അൽകാരസ് കഴിഞ്ഞ വർഷം വിംബ്ൾഡണിലും കിരീടം ചൂടി. ഇതിനിടെ പരിക്കും മോശം ഫോമും കാരണം ചെറിയ ഇടവേള തീർത്തെങ്കിലും ഒട്ടും കൂസാതെ തിരിച്ചെത്തിയാണ് റൊളാങ് ഗാരോയിലെ സ്വപ്നക്കുതിപ്പ് തുടങിയത്. മൂന്നു തരം ഗ്രാൻഡ് സ്ലാം കോർട്ടുകളിൽ ഒരുപോലെ ജയിച്ച ഏഴാമത്തെ താരമായി അൽകാരസ്

14 ഗ്രാൻഡ് സ്ലാമുകളുടെ തമ്പുരാനായ പീറ്റ് സാംപ്രാസ് പോലും റൊളാങ് ഗാരോയിൽ കപ്പുയർത്തിയിട്ടില്ല. എന്നാൽ, സ്പാനിഷ് താരം 21ലെത്തുമ്പോൾ തന്നെ ഫൈനൽ കളിച്ച മൂന്ന് ഗ്രാൻഡ്സ്ലാമുകളിലും കപ്പിൽ മുത്തമിട്ടു. റോജർ ഫെഡററും നൊവാക് ദ്യോകോവിച്ചും ഇത് പൂർത്തിയാക്കാൻ പിന്നെയും വർഷങ്ങളെടുത്തിടത്താണ് അൽകാരസിൻ്റെ അസാമാന്യ മാജിക്.

‘‘കുഞ്ഞായിരിക്കെ സ്കൂളിൽനിന്ന് ഈ ടൂർണമെന്റ് കാണാൻ ഓടിയെത്തുമായിരുന്നു. ഇന്നിപ്പോൾ നിങ്ങളെല്ലാവർക്കും മുന്നിൽ ആ കിരീടം ഞാൻ തന്നെ ഉയർത്തുകയാണ്’’- മത്സര ശേഷം അൽകാരസിന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ. 

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...