ഗാസയിൽ അഭയകേന്ദ്രങ്ങളിൽ ബോംബിങ്: 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 77 പേർക്ക് , മരിച്ചവരിൽ 5 കുട്ടികളും

Date:

ജറുസലം : ഗാസയിൽ വിവിധ അഭയാർത്ഥി ക്യാംപുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണങ്ങളിൽ  5 കുട്ടികളടക്കം 77 പലസ്തീൻകാർ കൊല്ലപ്പെട്ടു. 174 പേർക്കു പരുക്കേറ്റു.

ഗാസയിൽ വംശഹത്യയാണു ഇസ്രയേൽ നടത്തുന്നതെന്നു വ്യക്തമാണെന്നു വൈദ്യസഹായ രംഗത്തെ രാജ്യാന്തര സന്നദ്ധസംഘടനയായ ‘ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ പുതിയ റിപ്പോർട്ടിൽ പറയുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 45,206 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,07,512 പേർക്കു പരുക്കേറ്റു.

അതിനിടെ, യുഎൻ പലസ്തീൻ അഭയാർത്ഥി സംഘടനയായ യുഎൻആർഡബ്ല്യൂഎയുടെ പ്രവർത്തനം ഇസ്രയേൽ നിരോധിച്ച പശ്ചാത്തലത്തിൽ സ്വീഡൻ സഹായം നൽകുന്നതു നിർത്തി. ഗാസയ്ക്കുള്ള സഹായം മറ്റേതെങ്കിലും മാർഗത്തിലാകും ഇനി നൽകുക. യുഎൻ ഏജൻസിക്ക് ഹമാസ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഇസ്രയേൽ വിലക്കേർപ്പെടുത്തിയത്. പലസ്തീൻ പ്രദേശങ്ങളിലെ ദുരിതാശ്വാസ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിർണായകപങ്കാണ് യുഎൻ ഏജ‍ൻസിക്കുള്ളത്.

Share post:

Popular

More like this
Related

മണിപ്പൂരിൽ സംഘർഷം അണയുന്നില്ല : സ്വയം തീകൊളുത്തുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണി ; കർഫ്യൂ പ്രഖ്യാപിച്ചു

: ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല.  തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും...

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥത്ഥി മരിച്ച...

സാങ്കേതിക തകരാർ ; നടുറോഡിൽ അടിയന്തിര ലാൻഡിംഗ് ചെയ്ത് ഹെലികോപ്റ്റർ ; വഴിമാറിയത് വലിയൊരു ദുരന്തം

ഗുപ്തകാശി : പറന്നുയർന്ന് അൽപസമയത്തിനുള്ളിൽ തന്നെ നടുറോഡിൽ അടിയന്തരമായി ലാൻഡിംഗ് ചെയ്ത്സ്വകാര്യ...