ബംഗ്ലാദേശ് പ്രതിഷേധത്തിൽ 30-ലധികം പേർ കൊല്ലപ്പെട്ടു : ഇന്ത്യൻ പൗരർക്ക്‌ എംബസിയുടെ ജാഗ്രതാ നിർദ്ദേശം

Date:

Photo – Courtesy/AP

ധാക്ക: ബംഗ്ലാദേശിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരർക്ക്‌ ജാഗ്രതാ നിർദേശം നൽകി ധാക്കയിലെ ഇന്ത്യൻ എംബസി. അവശ്യ കാര്യങ്ങൾക്കായല്ലാതെ പുറത്തിറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യരുതെന്നാണ്‌ നിർദ്ദേശം. ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് തെരുവുകളിൽ അക്രമം വ്യാപകമാകുന്നതിനിടെയാണ് ജാഗ്രതാ നിർദ്ദേശം. പ്രക്ഷോഭം ബംഗ്ലാദേശിലെ പല നഗരങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. ട്രെയിനുകൾ, മെട്രോ, ഇൻ്റർനെറ്റ് എന്നിവ തകർന്നു. ഒരു ടിവി സ്റ്റേഷനും തീയിട്ടു.

ബംഗ്ലാദേശിൽ സംവരണനയം തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള പൊലീസ്‌ നടപടിയില്‍ പതിനൊന്നാം ക്ലാസ്സുകാരനടക്കം 30 ലധികം പേരാണ് കൊല്ലപ്പെട്ടത്. 2500 പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച ആറുപേർ കൊല്ലപ്പെട്ടതില്‍ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ വീണ്ടും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്. ധാക്കയിലടക്കം വിവിധയിടങ്ങളിൽ പൊലീസും ഭരണകക്ഷിയായ അവാമി ലീഗിന്റെ ആയുധമേന്തിയ പ്രവർത്തകരും വിദ്യാർത്ഥികളുമായി ഏറ്റുമുട്ടി.

കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത്‌ സർക്കാർ ജോലികളിൽ 56 ശതമാനവും വിവിധ സംവരണ വിഭാ​ഗത്തിനാണ്. ഇതിൽ, സ്വാതന്ത്ര്യത്തിനായുള്ള 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻഗാമികൾക്ക്‌ മാത്രമായുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്നാണ് യുവജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം. ഇത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി സർക്കാർ തീരുമാനം പുനസ്ഥാപിച്ചതോടെ ജൂലൈ ഒന്നിനാണ്‌ വിദ്യാർത്ഥികളും യുവാക്കളും പ്രക്ഷോഭം ആരംഭിച്ചത്‌. പ്രതിഷേധം ശക്തമായതോടെ, ധാക്ക സർവ്വകലാശാല അനിശ്ചിതകാലത്തേക്ക്‌ അടച്ചു. എന്നാൽ, വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

Share post:

Popular

More like this
Related

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...