‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

Date:

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ മൗലാന അബ്ദുൾ ഖുദ്ദൂസ് ഫാറൂഖി. ചാവേർ ബോംബർമാർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ആർക്കാണ് യുദ്ധവിമാനങ്ങൾ വേണ്ടതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. യുഎസ്, സോവിയറ്റ് യൂണിയൻ തുടങ്ങിയ വൻശക്തികൾക്കെതിരെ വിജയകരമായ ഒരു തന്ത്രമായി താലിബാൻ ചാവേർ ബോംബിംഗ് ഉപയോഗിച്ചുവെന്ന് ബംഗ്ലാദേശി പുരോഹിതൻ അവകാശപ്പെട്ടു.

“കൊൽക്കത്ത പിടിച്ചെടുക്കാൻ ബംഗ്ലാദേശി സൈന്യം എന്നോട് പറഞ്ഞാൽ, ഞാൻ ഒരു പദ്ധതി തയ്യാറാക്കും. 70 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന കാര്യം മറന്നേക്കൂ, കൊൽക്കത്ത പിടിച്ചെടുക്കാൻ ഞാൻ ഏഴ് വിമാനങ്ങൾ പോലും ഉപയോഗിക്കില്ല. എനിക്ക് എന്തിനാണ് 70 വിമാനങ്ങൾ വേണ്ടത്? ബംഗ്ലാദേശ് സൈന്യം  അനുമതി നൽകിയാൽ ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്ക്കും,” മാർച്ച് 8 ന് പ്രസിദ്ധീകരിച്ച വീഡിയോയിലാണ് ഇസ്ലാമിക പുരോഹിതൻ ഫാറൂഖിയുടെ വെല്ലുവിളി.

11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നിന്നുള്ള ഒരു ചെറിയ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ബംഗ്ലാദേശ് ആസ്ഥാനമായുള്ള നിരവധി ഹിന്ദു അവകാശ സംഘടനകൾ ഇത് ഷെയർ ചെയ്തിട്ടുമുണ്ട്.

“ബംഗ്ലാദേശ് സൈന്യം അനുവദിച്ചാൽ, ഞാൻ എന്തുചെയ്യും. ഞാൻ എന്ത് ഉപയോഗിക്കും? ചാവേർ ബോംബർമാർ. ഞാൻ കൊൽക്കത്തയിലേക്ക് ചാവേർ ബോംബർമാരെ അയയ്ക്കും,” ഖുർആനിലെ ഒരു ആയത്ത് ആണെന്ന് സൂചിപ്പിച്ച ഫാറൂഖി “ആദ്യം മരിക്കുക, തുടർന്ന് കൊല്ലുക” എന്നാണ് അതിന്റെ അർത്ഥം എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

‘”ഞാൻ പഠിച്ച മറ്റൊരു വാക്യമുണ്ട്: “ആദ്യം വേണ്ടത്  മരിക്കുക, തുടർന്ന് കാഫിറുകളെ കൊല്ലുക. അത് അമേരിക്ക, റഷ്യ തുടങ്ങിയ വൻശക്തികളെ പരാജയപ്പെടുത്താൻ താലിബാൻ ഉപയോഗിച്ച വിജയകരമായ തന്ത്രമായിരുന്നു” എന്ന് ഫാറൂഖി പറഞ്ഞു.
“താലിബാൻ പോരാളികൾ ശരീരത്തിൽ ബോംബുകൾ കെട്ടിയ ബൈക്കുകൾ ഉപയോഗിച്ചു, നേരെ [അഫ്ഗാനിസ്ഥാനിലെ] സൈനിക ക്യാമ്പുകളിലേക്ക് കുതിച്ചു. വെടിയുണ്ടകൾ അവർക്ക് നേരെ വന്നു, പക്ഷേ ഒരു വെടിയുണ്ട പെട്ടെന്ന് നിങ്ങളെ കൊല്ലില്ല. അവർ തങ്ങളുടെ ബൈക്കുകൾ ക്യാമ്പിന്റെ മതിലിൽ ഇടിച്ചു. 300 അമേരിക്കൻ സൈനികരെ കൊന്നൊടുക്കുകയും ക്യാമ്പ് നശിപ്പിക്കുകയും ചെയ്ത ഒരു വലിയ സ്ഫോടനത്തിന് കാരണമായി. ആരാണ് ആദ്യം മരിച്ചത്? മുസ്ലീം ബൈക്ക് യാത്രികൻ. അവൻ ആരെയാണ് കൊന്നത്? കാഫിറുകൾ.” ഫാറൂഖി താലിബാൻ്റെ കൊലവിളി തന്ത്രങ്ങൾ വിശദീകരിക്കുകയാണ്.

Share post:

Popular

More like this
Related

തൃശൂർ അകമലയിൽ റെയിൽവെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ : വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവെ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണ്...

പത്മശ്രീ അവാർഡ് ജേതാവ് കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്; 12 തവണ പീഡിപ്പിച്ചെന്ന് യുവതി

കൊൽക്കത്ത : പത്മശ്രീ അവാർഡ് ജേതാവ് സന്യാസി കാർത്തിക് മഹാരാജിനെതിരെ ബലാത്സംഗക്കേസ്....

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരനും അറസ്റ്റിൽ

കൊൽക്കത്ത : സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഒന്നാം വർഷ നിയമ...