‘വെടിനിര്‍ത്തല്‍ ഇല്ല, ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായി’; ഒമര്‍ അബ്ദുള്ള

Date:

ശ്രീനഗർ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയെന്നും തിരിച്ചടിക്കാൻ ശ്രീനഗറിലെ വ്യോമപ്രതിരോധ സംവിധാനം സജ്ജമായിയെന്നും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. വെടിനിര്‍ത്തല്‍ എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ശ്രീനഗറിലാകെ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിലും കശ്മീരിലും വിവിധയിടങ്ങളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജമ്മുവില്‍ ഒന്നിലധികം ഇടങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായാണ് വാർത്തകളുണ്ട്.

അതിര്‍ത്തിയില്‍ പാകിസ്ഥാനെതിരെ തിരിച്ചടിക്കാന്‍ ബിഎസ്എഫിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. ശ്രീനഗറിലെ ഖന്യാര്‍ പ്രദേശത്ത് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അടിയന്തരമായി ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

Share post:

Popular

More like this
Related

രാജ്യത്ത് കോവിഡ് മരണങ്ങൾ കൃത്യതയോടെ കണക്കാക്കിയത് കേരളം, സര്‍വ്വെ റിപ്പോര്‍ട്ടിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി 

തിരുവനന്തപുരം : കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം...

വെടിനിർത്തി ; പാക്കിസ്ഥാനെതിരെ നയതന്ത്ര നടപടികൾ തുടരുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നെങ്കിലും  പഹല്‍ഗാം ഭീകരാക്രമണത്തെ...

വ്യോമാതിർത്തി തുറന്ന് പാക്കിസ്ഥാൻ : ചർച്ചകളിൽ മൂന്നാം കക്ഷിയില്ലെന്ന നിലപാടിൽ ഇന്ത്യ

ന്യൂ‍ഡൽഹി: ഇന്ത്യയുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വ്യോമാതിർത്ത് തുറന്ന് പാക്കിസ്ഥാൻ. പഹൽഗാം...