എം.ബി.ബി.എസിന് 4505 സീറ്റുകൾ : പ്രവേശനാനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

Date:

തിരുവനന്തപുരം: കേരളത്തിലെ 4505 എം.ബി.ബി.എസ്. സീറ്റുകളിലേക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പ്രവേശനാനുമതി. സർക്കാർ മേഖലയിലെ 12 കോളേജുകളിൽ 1755 സീറ്റുകളിലേക്കും 20 സ്വാശ്രയ കോളേജുകളിൽ 2750 സീറ്റുകളിലേക്കുമാണ് പ്രവേശനാനുമതി നൽകിയത്. . കഴിഞ്ഞവർഷവും 4505 സീറ്റുകൾക്കായിരുന്നു അനുമതി ലഭിച്ചത്.

ദേശീയ മെഡിക്കൽ കമ്മീഷന്റെ നേരിട്ടുള്ള പരിശോധനകൾക്കും മാനേജ്മെന്റുകളുമായുള്ള കൂടിക്കാഴ്ചകൾക്കുംശേഷമാണ് സീറ്റുപട്ടിക പ്രസിദ്ധീകരിച്ചത്. പരിശോധനയിൽ കണ്ട കുറവുകൾ പരിഹരിക്കാൻ മാനേജ്മെന്റുകൾക്ക് സമയം അനുവദിച്ചിരുന്നു. പിഴയൊടുക്കണമെന്ന കമ്മിഷൻ നിർദ്ദേശം പാലിക്കാത്ത കോളേജുകൾക്ക് അഖിലേന്ത്യാ തലത്തിൽത്തന്നെ സീറ്റ് വർദ്ധനയും മറ്റും അനുവദിച്ചിട്ടില്ല.

ഈയാഴ്ച തന്നെ അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്തെ പ്രവേശന നടപടികളിൽ 21 മുതൽ 29 വരെയാണ് ആദ്യ കൗൺസലിങ്.

മെഡിക്കൽ, ആയുർവ്വേദ പ്രവേശനത്തിന് നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാറ്റഗറി, കമ്യൂണിറ്റി സംവരണം തുടങ്ങിയവരുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ചു. ഒക്ടോബർ ആദ്യം ക്ലാസുകൾ ആരംഭിക്കുന്ന രീതിയിലാണ് സമയക്രമം.

സ്വാശ്രയ കോളേജുകളിൽ 85 ശതമാനം സീറ്റുകളിലേക്ക് കഴിഞ്ഞവർഷം നിശ്ചയിച്ചു നൽകിയിട്ടുള്ള വാർഷികഫീസ് 7.34 ലക്ഷം മുതൽ 8.44 ലക്ഷം വരെയാണ്. 15 ശതമാനം എൻ.ആർ.ഐ. സീറ്റുകളിൽ 20.86 ലക്ഷവും നിശ്ചയിച്ചിരുന്നു. ഓരോ വർഷവും ഫീസിൽ ആനുപാതിക വർദ്ധന അനുവദിക്കാറുണ്ട്.

Share post:

Popular

More like this
Related

ഇന്ത്യ-പാക് സംഘർഷം: ഡൽഹി വിമാനത്താവളത്തിൽ 130 ലധികം വിമാന സർവ്വീസുകൾ റദ്ദാക്കി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ സംഘർഷങ്ങൾ കണക്കിലെടുത്ത് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര...

ടെറിട്ടോറിയൽ ആർമിയിലെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കരസേനാ മേധാവിക്ക് അധികാരം നൽകി സർക്കാർ

പാക്കിസ്ഥാനുമായുള്ള വടക്കൻ, പടിഞ്ഞാറൻ അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ...

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; എംആർ അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപി എം.ആർ. അജിത്...