മണിപ്പൂരിൽ സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ ബിജെപിയിലും നേതാക്കളുടെ കൂട്ടരാജി

Date:

ഇംഫാല്‍:  ഒരു ഇടവേളക്ക് ശേഷം കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ സർക്കാരിലും നേതൃത്വം കൊടുക്കുന്ന ബിജെപിയിലും പൊട്ടിത്തെറി. സർക്കാരിനുള്ള പിന്തുണ എൻപിപി പിൻവലിച്ചതിന് പിന്നാലെ മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജനറല്‍ സെക്രട്ടറി മുത്തും ഹേമന്ത് സിങ്, മറ്റൊരു ജനറല്‍ സെക്രട്ടറി പി ബിരാമണി സിങ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുത്തും ബ്രോജേന്ദ്രോ സിങ്, മേഘാജിത്ത് സിങ്, എല്‍ ചവ്വോബ സിങ് എന്നിങ്ങനെ ഒട്ടനവധി പേരാണ് രാജിവെച്ചത്. മണിപ്പൂര്‍ ബിജെപി നേതൃത്വത്തിന് നേതാക്കള്‍ രാജിക്കത്ത് സമര്‍പ്പിച്ചു. കലാപം രൂക്ഷമായിരിക്കുന്ന ജിരിബാമിലെ സാഹചര്യം നേതാക്കള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കലാപം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഞായറാഴ്ചയാണ് ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള എന്‍പിപി പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്കയച്ച കത്തില്‍ ബിരേന്‍ സിങ് സര്‍ക്കാരിനെ സാംഗ്മ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മണിപ്പൂരിലെ നിലവിലെ അവസ്ഥയില്‍  ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാണിച്ച എന്‍പിപി  സംഘര്‍ഷം തടയുന്നതിലും കലാപന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേന്‍ സിങ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

ജിരിബാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ടവരെ മരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഘര്‍ഷം വീണ്ടും ഉടലെടുത്തത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ സ്വകാര്യ വസതിക്ക് നേരെയും മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും വീടുകള്‍ക്ക് ആക്രമണം നടത്തി. ഇതോടെ വെസ്റ്റ് ഇംഫാലില്‍ അനിശ്ചിത കാലത്തേയ്ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കർഫ്യൂ നിലനിൽക്കവെ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപം രൂക്ഷമാകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അലംഭാവ നിലപാടാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനം ശക്തമാകുകയാണ്.

Share post:

Popular

More like this
Related

വിദ്യാർത്ഥികളെക്കൊണ്ട് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷ വിമർശനം

ചെന്നൈ : വിദ്യാർത്ഥികളെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്‌നാട് ഗവർണർ...

ആന്ധ്രപ്രദേശിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം ; 2 സ്ത്രീകളടക്കം 8 പേർ മരിച്ചു, 7 പേർക്ക് ഗുരുതര പരുക്ക്

വിശാഖപട്ടണം : അനകപ്പള്ളെ ജില്ലയിൽ കൊട്ടവുരത്‌ല മണ്ഡലത്തിലെ പടക്ക നിർമ്മാണ യൂണിറ്റിൽ...

മ്യാൻമറിൽ വീണ്ടും ഭൂകമ്പം: രേഖപ്പെടുത്തിയത് 5.5 തീവ്രത

നയ്പിറ്റോ :  മ്യാൻമറിൽ വീണ്ടും ഭൂകമ്പം. ഞായറാഴ്ച രാവിലെയുണ്ടായ ഭൂകമ്പം...