വീട്ടുജോലി ചെയ്യാതെ മൊബൈലില്‍ ഗെയിം കളിച്ച പതിനെട്ടുകാരിയെ പിതാവ് പ്രഷർകുക്കർകൊണ്ട് തലയ്ക്കടിച്ചു കൊന്നു

Date:

ഗാന്ധിനഗര്‍: വീട്ടുജോലി ചെയ്യാതിരുന്നതിന്‍റെ പേരിൽ മകളെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി പിതാവ്. ഗുജറാത്തിലെ സൂറത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹേതാലി എന്ന പതിനെട്ടുകാരിയെയാണ് പിതാവ് മുകേഷ് പര്‍മര്‍ കൊലപ്പെടുത്തിയത്. ഹേതാലിയുടെ അമ്മ ഗീതാ ബെന്നിന്റെ പരാതിയില്‍ മുകേഷിനെ  പോലീസ് അറസ്റ്റ് ചെയ്തു.

സമീപത്തെ മാളിലെ ജീവനക്കാരിയായ ഗീത, വീട്ടുജോലികള്‍ ചെയ്തുതീര്‍ക്കണമെന്ന് മകളോട് പറഞ്ഞാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ജോലിക്ക് പോയത്. ഹേതാലിയും അനുജന്‍ മായാങ്കും മുകേഷുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ മുകേഷ്, അസുഖത്തെ തുടര്‍ന്ന് ജോലിക്ക് പോകാതെ വിശ്രമത്തിലായിരുന്നു.

വീട്ടുജോലികള്‍ ചെയ്യാതെ ഹേതാലി   മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരുന്നതിൽ ക്ഷുഭിതനായ മുകേഷ് പ്രഷര്‍ കുക്കര്‍ കൊണ്ട് മകളെ തലയിൽ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പുറത്ത് കളിച്ചുകൊണ്ടിരുന്ന മായാങ്ക്, ഹേതാലിയുടെ കരച്ചില്‍കേട്ട്
ഓടിയെത്തിയപ്പോള്‍ ചേച്ചി രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് പോലീസ് പറയുന്നു. മായാങ്ക് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്  വീട്ടിലെത്തിയ ഗീത മകളെ ആശുപത്രിയിലെത്തിച്ചെങ്കിലും    ഹേതാലിയുടെ ജീവൻ രക്ഷിക്കാനായില്ല.

Share post:

Popular

More like this
Related

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം...

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....