ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടുപോകൽ കേസിൽ അനുപമയ്ക്ക് ജാമ്യം

Date:

കൊച്ചി ∙ കോളിളക്കം സൃഷ്ടിച്ച കൊല്ലം ഓയൂർ കുട്ടിയെ
തട്ടിക്കൊണ്ടുപോകൽ കേസിൽ മൂന്നാംപ്രതി അനുപമ പദ്മകുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബെംഗളുരുവിൽ എൽഎൽബിക്ക് പഠിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. തുടർന്ന് ജസ്റ്റിസ് സി.എസ്.ഡയസ്സിന്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

അനുപമയാണ് കേസിന്റെ പ്രധാന ആസൂത്രക എന്ന വാദമുയർത്തി സർക്കാർ ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ മറ്റാരുടെയങ്കിലും ജാമ്യാപേക്ഷയാണ് പരിഗണിച്ചിരുന്നത് എങ്കിൽ അവരാണ് ആസൂത്രകർ എന്ന വാദമുയർത്തിയായിരിക്കും സർക്കാർ
ജാമ്യാപേക്ഷയെ എതിർക്കുക. ഇത് അനുപമയുടെതായതു കൊണ്ട് ആസൂത്രണം അനുപമയാണെന്ന് പറയുന്നു. ഈ കേസുമായി അനുപമക്ക് യാതൊരു ബന്ധവുമില്ല.
കസിലെ ഒന്നും രണ്ടും പ്രതികൾ മാതാപിതാക്കളാണ്. പഠനാവശ്യത്തിനു വേണ്ടിയാണ് ജാമ്യം ആവശ്യപ്പെടുന്നത് എന്നും അനുപമയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് കൊല്ലം ജില്ലയിൽ‍ പ്രവേശിക്കരുത്, പാസ്പോർട്ട് സറണ്ടർ ചെയ്യണം, എല്ലാ മാസവും മൂന്നാമത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം തുടങ്ങിയ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു.

Share post:

Popular

More like this
Related

മഴ : സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നറിയിപ്പ്

കൊച്ചി : സംസ്ഥാനത്ത് അതിരൂക്ഷമായി മഴ തുടരുന്ന സാഹചര്യത്തിൽപ്രളയ സാദ്ധ്യത മുന്നറിയിപ്പ്...

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു,  കൂടുതൽ കേരളത്തിൽ; ഏഴ് മരണങ്ങൾ കൂടി

ന്യൂഡൽഹി : ഇന്ത്യയിൽ  കോവിഡ് 19 വ്യാപനം കൂടുന്നു. റിപ്പോർട്ടു ചെയ്യപ്പെട്ട...