രാജ്ഭവനിലെ ഭാരത് മാതാ കൊടി വിവാദം: പരിപാടി ബഹിഷ്ക്കരിച്ച് വി ശിവൻകുട്ടി

Date:

തിരുവനന്തപുരം : രാജ്ഭവനിൽ വ്യാഴാഴ്ച നടന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാഷ്ട്രീയ സ്വയംസേവക സംഘവുമായി (RSS) ബന്ധപ്പെട്ട പതാക ആലേഖനം ചെയ്ത ‘ഭാരത് മാതാ’ ചിത്രം പ്രദർശിപ്പിച്ചതിൽ ഭരണഘടനാലംഘനം നടന്നെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ ബഹിഷ്ക്കരണം. സംസ്ഥാന സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രസിഡന്റ് കൂടിയായ ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു. ചടങ്ങിന്റെ ഔപചാരിക ചടങ്ങുകൾ  പൂർത്തിയാക്കിയ ശേഷം വിവാദപരമായ ചിത്രം ഉണ്ടായിരുന്നതിനാൽ പരിപാടി ബഹിഷ്‌കരിക്കുകയാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു.

ആർ‌എസ്‌എസ് പതാകയുള്ള ഭാരത് മാതാവിന്റെ ചിത്രം ഔദ്യോഗിക ചടങ്ങുകൾക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാന സർക്കാർ നേരത്തെ രാജ്ഭവനെ അറിയിച്ചിരുന്നതാണ്. മുൻപും സമാനമായ എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് കൃഷി വകുപ്പ് മന്ത്രി പ്രസാദ് പ്രതിഷേധം അറിയിക്കുകയും കൃഷിവകുപ്പിൻ്റെ പരിപാടി രാജ്ഭവനിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു . സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാജ്ഭവനെ ആർഎസ്എസ് അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള സ്ഥലമാക്കി മാറ്റരുതെന്ന് പറഞ്ഞിരുന്നു.

വ്യാഴാഴ്ച മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, വ്യക്തിപരമായ വിശ്വാസങ്ങളും ഔദ്യോഗിക പ്രോട്ടോക്കോളും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സർക്കാരിന്റെ നിലപാട് ആവർത്തിച്ചു.

“ഭാരത് മാതാവിനെ ആദരിക്കുന്നതിൽ എന്താണ് പ്രശ്‌നമെന്ന് ചിലർ ചോദിക്കുന്നു. നമ്മുടെ ഭരണഘടന ഭാരത് മാതാവിന്റെ ആശയം ഉയർത്തിപ്പിടിക്കുന്നില്ല എന്നതാണ് നമ്മൾ കാണേണ്ടത്. ഭാരത് മാതാവിലെ പതാക ആർ.എസ്.എസിന്റേതാണ്. അവർക്ക് അതിനെ ആദരിക്കാൻ കഴിയും. പക്ഷേ എല്ലാവരും അതേപടി പിന്തുടരണമെന്ന് അവർ കരുതരുത്.” അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് വ്യത്യസ്ത പ്രത്യയശാസ്ത്ര വീക്ഷണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും, സംസ്ഥാന പരിപാടികൾ സർക്കാർ അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “രാഷ്ട്രീയ പ്രചാരണങ്ങൾക്കുള്ള വേദിയാക്കി മാറ്റേണ്ട സ്ഥലമല്ല രാജ്ഭവൻ. അത്തരം നീക്കങ്ങളെ ഭരണഘടനയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാൻ കഴിയൂ.” മുഖ്യമന്ത്രി പറഞ്ഞു.

Share post:

Popular

More like this
Related

ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട് ; അധിക ജലം കക്കയത്തേക്ക് തുറന്നു വിട്ടു 

കോഴിക്കോട് : വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍...

നിലമ്പൂരിൽ 74.05% പോളിംഗ് ; തിങ്കളാഴ്ച വോട്ടെണ്ണൽ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വൈകിട്ട് 6 മണിക്ക് പോളിംഗ്...

ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; വകുപ്പ് മേധാവി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ ഒരു ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ...

ഹണിട്രാപ്പിംഗ്, പണം തട്ടൽ ; 10 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ

സൂറത്ത് : സൂറത്ത് ആസ്ഥാനമായുള്ള കെട്ടിട നിർമ്മാതാവിൽ നിന്ന് പണം തട്ടിയെടുക്കുകയും...