മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനമായി: 39 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Date:

നീണ്ട ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ മന്ത്രിസഭ വികസിപ്പിച്ചു. 39 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയാണ് കാബിനറ്റ് മന്ത്രിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് പുറമേ രാധാകൃഷ്ണ വിഖെ പാട്ടീൽ, ആശിഷ് ഷെലാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രതാപ് ലോധ, ജയ്കുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സാവെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ.

ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ നിന്ന് ദാദാ ഭൂസെ, ശംഭുരാജ് ദേശായി, സഞ്ജയ് റാത്തോഡ്, ഗുലാബ്രാവു പാട്ടീൽ, ഉദയ് സാമന്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അജിത് പവാറിൻ്റെ എൻസിപി നേതാക്കളായ മണിക്‌റാവു കൊക്കാട്ടെ, ദത്താത്രയ് വിതോബ ഭാർനെ, ഹസൻ മുഷ്‌രിഫ്, അദിതി സുനിൽ തത്‌കരെ, ധനഞ്ജയ് മുണ്ടെ എന്നിവർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാത്രിയോടെ പോർട്ട്ഫോളിയോകളുടെ പട്ടികയും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ദീപക് കേസാർക്കർ, താനാജി സാവന്ത്, അബ്ദുൾ സത്താർ എന്നിവരുൾപ്പെടെ ചില പ്രമുഖ ശിവസേന നേതാക്കൾക്ക് മന്ത്രിസഭയിൽ ഇത്തവണ അവസരം ലഭിച്ചില്ല.

മുൻ മഹായുതി സർക്കാരിൽ ശിവസേനയും എൻസിപിയും വഹിച്ചിരുന്ന വകുപ്പുകൾ നിലനിർത്തുമെന്നാണ് അവരുടെ പ്രതീക്ഷ. അതേസമയം ശിവസേനയ്ക്ക് ഒരു അധിക മന്ത്രിസ്ഥാനം കൂടി ലഭിച്ചു. റവന്യൂ, വിദ്യാഭ്യാസം, വൈദ്യുതി, ജലസേചനം തുടങ്ങിയ പ്രധാന വകുപ്പുകൾ ബിജെപി നിലനിർത്താനാണ് സാദ്ധ്യത. ധനകാര്യം, സഹകരണം, കൃഷി, കായികം എന്നീ വകുപ്പുകൾ എൻസിപി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

Share post:

Popular

More like this
Related

110 അക്കൗണ്ടുകളിൽ നിന്നായി മോഷ്ടിച്ചത് 4.5 കോടി ; ബാങ്ക് മാനേജർ പിടിയിൽ

കോട്ട : 110 അക്കൗണ്ടുകളിൽ നിന്നായി 4.5 കോടി തട്ടിയെടുത്ത ബാങ്ക്...

മണിപ്പൂരിൽ സംഘർഷം അണയുന്നില്ല : സ്വയം തീകൊളുത്തുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണി ; കർഫ്യൂ പ്രഖ്യാപിച്ചു

: ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല.  തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും...

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥത്ഥി മരിച്ച...