വയനാട് ഉരുൾപൊട്ടലിന് കാരണം ‘ഡാമിങ് ഇഫക്ട്’ ; 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളവും ചെളിയും കുതിച്ചൊഴുകി

Date:

കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വർദ്ധിക്കാൻ ഇടയായത് ഉരുൾപൊട്ടലിൽ ഉണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം.

രാത്രി 12.45 മുതൽ പുലർച്ചെ വരെ മൂന്ന് ഉരുൾപൊട്ടലുകളാണ് മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും പു‍ഞ്ചിരിമട്ടത്ത് അടിഞ്ഞുകൂടി അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ ഉരുൾ കൂടി പൊട്ടിയതോടെ ഈ അണ തകർന്ന് ഉരുളിന്റെ പ്രഹരശേഷി വർദ്ധിച്ചതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്.

ഏകദേശം 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വരെ വെള്ളവും ചെളിയും തടികളും പാറക്കല്ലുകളും ഒഴുകിയെത്തി. പ്രഭവകേന്ദ്രത്തിനു താഴെയുള്ള മരങ്ങളിൽ ഇതു കെട്ടിനിന്നതിന്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്. പരമാവധി ഒന്നര കിലോമീറ്റർ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുൾപൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

അതിശക്തമായ മഴയാണ് കഴിഞ്ഞ 29, 30 തീയതികളിൽ പ്രദേശത്തുണ്ടായത്. ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നും വിദഗ്ദസംഘം പറയുന്നു. 2020 ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തെ പ്രദേശത്തോടു ചേർന്നാണ് ഇപ്പോൾ പൊട്ടിയത്. ഇവിടെ 50 വർഷത്തേക്കു മറ്റൊരു ഉരുൾപൊട്ടലിനു സാദ്ധ്യത കുറവാണ്. പരിശോധന ഇന്നും തുടരും.

Share post:

Popular

More like this
Related

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ...

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ...

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...