തഞ്ചാവൂർ : സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും വാദങ്ങൾക്ക് തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തഞ്ചാവൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ സംസാരിക്കവെയായിരുന്നു കോടതി നടപടികളിൽ തമിഴിന് ലഭിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള സ്റ്റാൻലിൻ്റെ പ്രസ്താവന.
ഡിഎംകെ കുടുംബങ്ങളിൽ നിന്നുള്ള ഒരു ദമ്പതികളുടെ വിവാഹത്തിന് അദ്ധ്യക്ഷത വഹിച്ച സ്റ്റാലിൻ, 1967-ൽ സിഎൻ അണ്ണാദുരൈയുടെ കീഴിലുള്ള ആദ്യ ഡിഎംകെ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങൾ അനുസ്മരിച്ചു. മതേതരവും ആചാരങ്ങളോ പുരോഹിതന്മാരോ ഇല്ലാതെ നടത്തുന്ന ആത്മാഭിമാന വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകിയ പരിഷ്കാരങ്ങളായിരുന്നു ഇവ.
നമ്മൾ അഭിമാനത്തോടെ തമിഴർ എന്ന് വിളിക്കുന്നു. തമിഴിന് ‘സെമ്മൊഴി’ (ക്ലാസിക്കൽ) പദവി നേടിയെടുത്തത് കലൈഞ്ജർ കരുണാനിധിയാണ്.”
ദ്രാവിഡ ശക്തികളുടെ പാരമ്പര്യത്തെ ഓർമ്മിപ്പിച്ചുക്കൊണ്ട് സ്റ്റാലിൻ പറഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരായ ആർ മഹാദേവനും എംഎം സുന്ദരേഷും തമിഴിൽ നടത്തിയ പ്രസംഗങ്ങൾ നീതിന്യായ വ്യവസ്ഥയിൽ തമിഴ് ഭാഷയ്ക്ക് വർദ്ധിച്ചുവരുന്ന അംഗീകാരത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടം കോടതി നടപടികളിലും തമിഴ് അനുവദിക്കുക എന്നതായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
“സുപ്രീം കോടതിയിലും ഹൈക്കോടതിയിലും തമിഴ് ഭാഷ അനുവദിക്കണമെന്ന് ഞങ്ങൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കലൈഞ്ജർ ഇത് സംബന്ധിച്ച് ഒരു പ്രമേയം പോലും പാസാക്കിയിരുന്നു,” അദ്ദേഹം പറഞ്ഞു, അവിടെയുണ്ടായിരുന്ന ജഡ്ജിമാരുടെ പിന്തുണ അഭ്യർത്ഥിച്ചു.
കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, 2024 സെപ്റ്റംബർ 27 വരെ, 2,500-ലധികം സുപ്രീം കോടതി വിധിന്യായങ്ങളും ഏകദേശം 900 മദ്രാസ് ഹൈക്കോടതി വിധിന്യായങ്ങളും തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും, ഈ കോടതികളിൽ വാദങ്ങൾക്ക് ഭാഷ ഇപ്പോഴും അനുവദനീയമല്ല. മദ്രാസ് ഹൈക്കോടതി ജഡ്ജി ബി പുഗലേന്തിയും ചടങ്ങിൽ പങ്കെടുത്തു.