നിരന്തരം അതിക്രൂര മർദ്ദനം ,ശേഷം കൊല – സുഭദ്രയെ കൊല ചെയ്ത രീതി വിവരിച്ച് മാത്യുവും ശർമിളയും; മാത്യുവിൻ്റെ ബന്ധുവും പങ്കാളി

Date:

ആലപ്പുഴ: കലവൂരിൽ വയോധികയായ സുഭദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയത് നിരന്തരം മർദ്ദിച്ചാണെന്ന് മാത്യുവും ശർമിളയും. പൊലീസ് ചോദ്യം ചെയ്യലിലാണ് പ്രതികൾ കൊല ചെയ്ത രീതി വ്യക്തമാക്കിയത്. നെഞ്ചിൽ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പൊലീസിനോട് വ്യക്തമാക്കി. സുഭദ്രയുടെ ശരീരത്തിലെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്ന വിവരം. അതോടൊപ്പം, ഇവർക്ക് പുറമെ മാത്യുവിൻ്റെ ബന്ധുവായ റെയ്നോൾഡിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഭദ്രയെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ശര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കൽ ഉണ്ടായിരുന്ന സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

Share post:

Popular

More like this
Related

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം...

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....