ദാന ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ഒഡീഷ തീരം തൊട്ടു ; 10 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി, ഒഡീഷയിലും ബംഗാളിലും ജാഗ്രത

Date:

(Photo Courtesy : ANI)

ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിൽ കരതൊട്ടു. രാവിലെയോടെ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രക്ക് ഉൾപ്പെടെയുളള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രാവിലെ പതിനൊന്നരയോടെ കാറ്റിന്റെ ശക്തി കുറയും.

വൈകുന്നേരത്തോടെ കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറും. തുടർന്ന് മണിക്കൂറിൽ 50 കിലോമീറ്റർ എന്ന രീതിയിൽ വേഗത കുറയും. പല ജില്ലകളിലും വലിയ കാറ്റും മഴയും തുടരുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി. ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. 16 ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്
ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് ഒഡീഷ സർക്കാർ അറിയിച്ചു. ജനങ്ങൾക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു.

Share post:

Popular

More like this
Related

മണിപ്പൂർ സംഘർഷം: ഇംഫാൽ ഈസ്റ്റ് സബ് ഡിവിഷണൽ കളക്ടറുടെ ഓഫീസിന് തീയിട്ടു

ഇംഫാൽ: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ആൻഡ്രോ...

110 അക്കൗണ്ടുകളിൽ നിന്നായി മോഷ്ടിച്ചത് 4.5 കോടി ; ബാങ്ക് മാനേജർ പിടിയിൽ

കോട്ട : 110 അക്കൗണ്ടുകളിൽ നിന്നായി 4.5 കോടി തട്ടിയെടുത്ത ബാങ്ക്...

മണിപ്പൂരിൽ സംഘർഷം അണയുന്നില്ല : സ്വയം തീകൊളുത്തുമെന്ന് പ്രതിഷേധക്കാരുടെ ഭീഷണി ; കർഫ്യൂ പ്രഖ്യാപിച്ചു

: ഇംഫാൽ : മണിപ്പൂരിൽ അക്രമങ്ങളും സംഘർഷങ്ങൾക്കും അയവില്ല.  തുടർന്ന് താഴ്വരയിലെ പ്രദേശങ്ങളിലും...