കള്ളപ്പണ കേസിൽ ജഗൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ കണ്ടുകെട്ടി ഇഡി

Date:

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഓഹരികൾ താൽക്കാലികമായി
കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ക്വിഡ് പ്രോക്കോ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി ഹൈദരാബാദ് യൂണിറ്റിൻ്റെ നടപടി .

വൈഎസ്ആർ കോൺഗ്രസ് നേതാവിൻ്റെ ഓഹരികൾക്കൊപ്പം ഡാൽമിയ സിമന്റ്‌സ് (ഭാരത്) ലിമിറ്റഡിന്റെ (ഡിസിബിഎൽ) ഉടമസ്ഥതയിലുള്ള 377.2 കോടി രൂപയുടെ ഭൂമിയും ഇതേ കേസിൽ കേന്ദ്ര ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്. എന്നാൽ, കണ്ടുകെട്ടിയ സ്വത്തിന് 793.3 കോടി രൂപയുടെ മൂല്യമുണ്ടെന്ന് ഡിസിബിഎൽ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്ത് 14 വർഷത്തിന് ശേഷമാണ് നിയമപരമായ ഈ നടപടികൾ.

Share post:

Popular

More like this
Related

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം...

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....