മുംബൈ : മുംബൈയിൽ 25 വർഷത്തിനു ശേഷം മെയ് മാസത്തിൽ കനത്ത് പെയ്തിറങ്ങിയ ആദ്യ മൺസൂൺ നഗരത്തിന്റെ 107 വർഷത്തെ റെക്കോർഡ് തകർത്തു. തിങ്കളാഴ്ച രാവിലത്തെ മഴപെയ്തിൽ രൂപംകൊണ്ട വെള്ളക്കെട്ട് നഗരത്തിലെ റോഡ്, ട്രെയിൽ, വ്യോമ ഗതാഗതം താറുമാറാക്കി. 250 ലധികം വിമാന സർവ്വിസുകളെ മഴ ബാധിച്ചു.
കഴിഞ്ഞ 25 വർഷത്തിനിടയിലെ ആദ്യത്തെ മൺസൂൺ മുംബൈയിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ 11 ന് ലഭിക്കുന്ന മൺസൂൺ 16 ദിവസം മുൻപെ നഗരത്തെ കുളിരണിയിച്ചു. തുടർച്ചയായ മഴയും ഇടിമിന്നലിനേയും തുടർന്ന് മുംബൈയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
കുർള, സിയോൺ, ദാദർ, പരേൽ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു, അതിരാവിലെ തന്നെ വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം