ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് : പുറത്തുവിടുന്നതില്‍ വീണ്ടും അനിശ്ചിതത്വം ; കോടതിയെ സമീപിച്ചതായി നടി രഞ്ജിനി

Date:

കൊച്ചി: പുറത്തു വിടരുതെന്നാവശ്യപ്പെട്ട് പല തവണ കോടതി കയറിയ ഹേമ കമ്മീഷൻ റിപ്പോര്‍ട്ട് ഒടുവിൽ ആഗസ്റ്റ് 17 ന് ശനിയാഴ്ച സർക്കാർ പുറത്തുവിടാനിരിക്കെയാണ് വീണ്ടും അനിശ്ചിതത്വം. കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സര്‍ക്കാരിനെ അറിയിച്ചതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം. ഇത് കണക്കിലെടുത്ത് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നാളെ അന്തിമ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നും നടി ഹര്‍ജിയില്‍ പറയുന്നു. കമ്മീഷനു മുമ്പില്‍ താന്‍ മൊഴി കൊടുത്തതാണെന്ന് നടി വ്യക്തമാക്കി. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ്, റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത്. ഒപ്പം റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ടവർക്ക് അത് നൽകാൻ ദ ഒരാഴ്ച സമയം കൂടി അനുവദിക്കുന്നെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. 2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...