കർണാടക തുംഗഭദ്രാ അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു; 35,000 ക്യുസെക്സ് വെള്ളം പുറത്തേക്കൊഴുകി; അതീവ ജാഗ്രത

Date:

ബംഗളുരു : കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു. ഇതുവഴി 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ഡാമിന്റെ 19-ാമത് ഗേറ്റിൻ്റെ ചങ്ങലയാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണത്. ആകെ 33 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുമെന്ന ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

70 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഗേറ്റിലെ ചങ്ങല പൊട്ടി വീണ് അപകടം ഉണ്ടാകുന്നത്. ഏകദേശം 60,000 ദശലക്ഷം ഘനയടി (ടിഎംസി അടി) വെള്ളം റിസർവോയറിൽ നിന്ന് തുറന്നുവിട്ടെങ്കിൽ മാത്രമേ 19-ാം ഗേറ്റിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.

കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ‍ഡാമാണ് തും​ഗഭദ്ര. 1949 ൽ ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും സംയുക്തമായി നിർമ്മാണം ആരംഭിച്ച ഡാമിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്നത് 1953ലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശിലാസ്ഥാപന അണക്കെട്ടും, മുല്ലപ്പെരിയാർ കഴിഞ്ഞാൽ കേരള തമിഴ്നാട് അതിർത്തിയിലെ സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച രാജ്യത്തെ രണ്ടാമത്തെ അണക്കെട്ടുമാണ് കർണാടകയിലെ തും​ഗഭദ്ര.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...