കൊൽക്കത്ത ലോ കോളേജിലെ  കൂട്ടബലാത്സംഗം : മൂന്നാം പ്രതി ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കിനിന്നെന്ന് വിദ്യാർത്ഥിനി; അറസ്റ്റിലായത് തൃണമൂൽ നേതാവും രണ്ട് വിദ്യാർത്ഥികളും

Date:

കൊൽക്കത്ത: കൊൽക്കത്ത ലോ കോളേജ് വിദ്യാർത്ഥിനി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. നഗരത്തിലെ ഒരു മെഡിക്കൽ കോളേജിൽ സമാനമായ ഒരു കുറ്റകൃത്യത്തിൽ യുവവനിതാഡോക്ടർ മരണപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിലും രാജ്യവ്യാപകമായും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്ന് മാസങ്ങൾക്കിപ്പുറമാണ് ലോ കോളേജിലെ ഈ കൂട്ടബലാത്സംഗം.

ബുധനാഴ്ച രാത്രി നഗരത്തിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിലെ ഗാർഡ് റൂമിൽ വെച്ചാണ് 24കാരിയായ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായത്. കേസിലെ മൂന്നാംപ്രതി തന്നെ ബലാത്സംഗം ചെയ്യുന്നത് മറ്റ് രണ്ടുപേർ നോക്കിനിന്നെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നു.  ജെ,എം,പി എന്നിങ്ങനെയാണ് പ്രതികളുടെ പേരുകൾ പരാതിയിൽ നൽകിയിട്ടുള്ളത്. പെൺകുട്ടി നൽകിയ പരാതിയിലെ പൂർണ്ണവിവരങ്ങളും  പുറത്തുവന്നു.

‘‘തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗത്തിന്റെ യോഗത്തിന് ശേഷം രാത്രി 7.30ന് ‘ജെ’, ‘എം’, ‘പി’ എന്നീ പുരുഷന്മാർ തന്നെ വളഞ്ഞു. തുടർന്ന് ‘എം’, ‘പി’ എന്നിവർ ചേർന്ന് തന്നെ ‘ജെ’ യ്ക്കൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടു. അയാൾ എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഞാൻ കരഞ്ഞുകൊണ്ട് അവന്റെ കാലു പിടിച്ചു പറഞ്ഞു എന്നെ വിടാൻ. പക്ഷേ അവൻ തയ്യാറായില്ല. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവൻ എന്നെ നിർബന്ധിച്ചു. ഞാൻ അവനെ പിന്നിലേക്ക് തള്ളി. എനിക്കിത് ചെയ്യാൻ കഴിയില്ല, എനിക്ക് ഒരു കാമുകനുണ്ട്, ഞാൻ അവനെ സ്നേഹിക്കുന്നു എന്നും അയാളോട് ഞാൻ പറഞ്ഞു. ഞാൻ പരിഭ്രാന്തിയിലായി.’’ – ഇരയായ പെൺകുട്ടിയുടെ പരാതി ഇങ്ങനെ തുടരുന്നു.

‘‘പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇൻഹേലറിനായി ഞാൻ യാചിച്ചു. അപ്പോൾ ‘ജെ’ പുറത്തുനിന്നിരുന്ന ‘എം’, ‘പി’ എന്നിവരെ അകത്തേക്ക് വിളിച്ചു. പക്ഷേ അവർ എന്നെ സഹായിച്ചില്ല. പിന്നെയും ഞാൻ അവരോട് ഒരു ഇൻഹേലറിന് വേണ്ടി യാചിച്ചു. ഒടുവിൽ ‘എം’ കൊണ്ടുവന്നു. ഇൻഹേലർ ഉപയോഗിച്ചപ്പോഴാണ് ആശ്വാസമായത്. തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ഞാൻ ശ്രമിച്ചെങ്കിലും അവരെല്ലാവരും കൂടി എന്നെ പിടികൂടി. തുടർന്ന് ജെ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ തിരിച്ചടിച്ചപ്പോൾ അവൻ എന്നെ ബ്ലാക്ക് മെയിൽ ചെയ്തു. ‘എം’, ‘പി’ എന്നിവർ ഇതെല്ലാം നോക്കിനിന്നു.’’ – പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

‘‘ലൈംഗികാതിക്രമം തുടരുന്നതിനിടയിൽ എന്റെ തലയിൽ ഹോക്കി സ്റ്റിക്ക് കൊണ്ട് അവർ അടിച്ചു. സംഭവം ആരോടും പറയരുത് എന്ന് അവർ ഭീഷണിപ്പെടുത്തി. ‘എം’ കോളേജിലെ തൃണമൂൽ ഛത്ര പരിഷത്തിന്റെ യൂണിറ്റ് തലവനാണ്. അയാൾക്ക് ഉന്നത ബന്ധങ്ങളുണ്ട്. പക്ഷേ ഇന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് നീതി വേണം. ഒരു നിയമ വിദ്യാർത്ഥിനിയായ ഞാൻ ഇപ്പോൾ ഒരു ഇരയാണ്. എത്രയും വേഗം നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ – യുവതി പോലീസിനോട് പറഞ്ഞു.

പ്രതികൾ സംഭവത്തിന്റെ വീഡിയോകൾ പകർത്തിയതായും സഹകരിച്ചില്ലെങ്കിൽ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കിയുള്ള എഫ്‌ഐആർ പ്രകാരം, തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) സൗത്ത് കൊൽക്കത്ത ജില്ലയുടെ മുൻ വിദ്യാർത്ഥിയും നിലവിലെ ജനറൽ സെക്രട്ടറിയുമായ മോണോജിത് മിശ്ര (31), ഒന്നാം വർഷ വിദ്യാർത്ഥിയായ സായിബ് അഹമ്മദ് (19), മറ്റൊരു വിദ്യാർത്ഥിയായ 20 വയസ്സുള്ള പ്രമിത് മുഖർജി എന്നിവരാണ് പ്രധാന പ്രതികൾ.

വ്യാഴാഴ്ച വൈകുന്നേരം ദക്ഷിണ കൊൽക്കത്തയിലെ കസ്ബയിലെ ഒരു സിഗ്നൽ ക്രോസിംഗിൽ നിന്നാണ് പ്രതികളായ മിശ്ര, അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെ മൂന്നാമത്തെ പ്രതിയായ മുഖർജിയെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു, ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. യുവതിയുടെ പ്രാഥമിക വൈദ്യപരിശോധന നടത്തുകയും നിരവധി സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം സുരക്ഷിതമാക്കിയിട്ടുണ്ട്, ഫോറൻസിക് പരിശോധനയുടെ ഫലം വരുന്നത് വരെ അത് തുടരും.

ഈ സംഭവം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിട്ടുണ്ട്. കേസിൽ മുഖ്യപ്രതിയായ മനോജിത് മിശ്ര തൃണമൂലിന്റെ യുവജന വിഭാഗവുമായി ബന്ധമുള്ളയാളാണെന്ന് ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളുടെ അരികിൽ പ്രതിയായ മനോജ് മിശ്ര നിൽക്കുന്നതിന്റെ ചിത്രങ്ങളും ബിജെപി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. മുഖ്യപ്രതിക്ക് തങ്ങളുടെ

വിദ്യാർത്ഥിനിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതികളിലൊരാളായ മനോജിത് മിശ്രയ്ക്ക് തൃണമൂൽ എംപി അഭിഷേക് ബാനർജി, കൗൺസിലർ കജാരി ബാനർജി (മമത ബാനർജിയുടെ സഹോദരഭാര്യ) എന്നിവരുമായി നേരിട്ട് ബന്ധമുണ്ടെന്ന ബിജെപിയുടെ അമിത് മാളവ്യ നേരത്തെ ആരോപിച്ചിരുന്നു. സംഭവം തീർച്ചയായും ലജ്ജാകരമാണെങ്കിലും, “കോളേജുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പോലീസിനെ വിന്യസിക്കുന്നത് സാദ്ധ്യമല്ല” എന്ന് തൃണമൂൽ എംപി കല്യാൺ ബാനർജി പറയുന്നു.

Share post:

Popular

More like this
Related

തൃശൂരിൽ രണ്ടുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം

തൃശൂർ : തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു....

ഇന്ത്യയുമായുള്ള വലിയ വ്യാപാര കരാർ ഉടൻ ഒപ്പിടുമെന്ന് ട്രംപ് ; ചൈനയുമായുള്ള കരാർ പൂർത്തിയായതായും അമേരിക്കൻ പ്രസിഡൻ്റ്

വാഷിങ്ടണ്‍: ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ച് യു.എസ്...

ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് നേതാവ്

ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'സോഷ്യലിസ്റ്റ്', 'സെക്യുലർ' എന്നീ പദങ്ങൾ...