മാടായി കോളേജിലെ ബന്ധു നിയമനം : കോൺഗ്രസിൽ പോര് രൂക്ഷം, ഏറ്റുമുട്ടൽ തെരുവിലേക്ക്

Date:

കണ്ണൂർ : ബന്ധുവിന് നിയമനം നല്‍കിയ മാടായി കോളജ് ചെയര്‍മാനും കോഴിക്കോട് എം.പിയുമായ എം.കെ.രാഘവനെതിരായ ആരോപണത്തിൽ കണ്ണൂർ കോൺഗ്രസിൽ പോര് രൂക്ഷം. രാഘവൻ അനുകൂലികളായ എ ഗ്രൂപ്പ് പ്രവർത്തകരും നിയമനത്തിൽ പ്രതിഷേധിച്ച് നടപടി നേരിട്ട കോൺഗ്രസ്‌ നേതാക്കളും പഴയങ്ങാടിയിൽ തെരുവിൽ ഏറ്റുമുട്ടിയത് കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് പാർട്ടിയെ കൊണ്ടുപോകുന്നത്. പരസ്യ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തിയപ്പോഴാണ് പ്രശ്നം പരിഹരിക്കാൻ കെപിസിസി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായ മൂന്നംഗ സമിതി നാളെ കണ്ണൂരെത്തുന്നത്. ഇരു വിഭാഗങ്ങളുടെയും നിലപാട് കേള്‍ക്കും. മാടായി കോളേജിലെ നിയമനം പുന:പരിശോധിക്കാൻ സാദ്ധ്യതയില്ലെന്നിരിക്കെ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ മൂന്നംഗ സമിതിക്ക് എന്തു ചെയ്യാനാവും എന്നാണ്  അറിയേണ്ടത്.

മാടായി കോളേജ് വിഷയം സംഘടനാ പ്രതിസന്ധിയായതോടെയാണ് കെപിസിസി ഇടപെടൽ. അതീവ ഗുരുതരമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.വിഷയം നീട്ടിക്കൊണ്ടുപാകാനാകില്ലെന്ന് മുതിർന്ന നേതാക്കളുടെ നിലപാട്. കണ്ണൂരിൽ നിന്ന് തനിക്കെതിരെ നടക്കുന്ന നീക്കങ്ങളിൽ എഐസിസിയെയും പരാതി അറിയിച്ച എം.കെ.രാഘവൻ കടുത്ത അമർഷത്തിലാണ്. തനിക്കൊപ്പമുളളവർക്കെതിരെ നടപടിയെടുത്ത ഡിസിസിക്ക് ഊർജമായത് ചില കേന്ദ്രങ്ങളെന്ന് എംപി സംശയിക്കുന്നു. അതാണ് വൈകാരിക നിലപാടിന് പിന്നിൽ. എന്നാൽ സംഘടനാ വിരുദ്ധ തീരുമാനമാണ് കോളേജ് ഭരണസമിതിയുടേതെന്ന് , കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടി അയച്ച കത്തിൽ കണ്ണൂർ ഡിസിസി വ്യക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെ എംപിയുടെ ബന്ധുവായ ഡിവൈഎഫ്ഐ പ്രവർത്തകന് ജോലി നൽകിയതിന് എതിരായ പ്രതിഷേധങ്ങൾ കണക്കിലെടുക്കണമെന്ന് ആവശ്യവുമുണ്ട്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് , നടപടി നേരിട്ട കുഞ്ഞിമംഗലത്തെ നേതാക്കൾ വി.ഡി.സതീശനെ കണ്ടത്.
വിഷയത്തിൽ ജില്ലാ കോൺഗ്രസിൽ പ്രതിഷേധം അവസാനിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. കല്യാശ്ശേരിയിലെ മണ്ഡലം കമ്മിറ്റിയും  സമാന നിലപാടെടുത്തു.

മാടായി കോളജില്‍ സഹോദരിയുടെ മകനായ ധനേഷിനെ ഓഫീസ് അറ്റന്‍റര്‍ തസ്തികയില്‍ നിയമിക്കാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്നാണ് രാഘവന്‍ എം.പിക്കെതിരായ കോണ്‍ഗ്രസുകാരുടെ ആരോപണം. കോളേജിലെ ഇന്‍ര്‍വ്യൂവിനെത്തിയ എം.പിയെ തടഞ്ഞ പ്രവര്‍ത്തകർക്കെതിരെ
ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം, പതുക്കെ നിലപാടില്‍ മാറ്റം വരുത്തിയത് ഭരണസമിതി
അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്.

ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്നതാണ്
ഉയരുന്ന ചോദ്യം.

Share post:

Popular

More like this
Related

ക്വാഡ് മീറ്റിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസിലേക്ക്

ന്യൂഡൽഹി : ക്വാഡ് ഗ്രൂപ്പിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യ...

റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി; സംസ്ഥാനത്തിന്റെ 41-ാമത് ഡിജിപി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി. സംസ്ഥാനത്തിന്റെ നാൽപ്പത്തിയൊന്നാമത്തെ...

ഡൽഹിയിൽ ഈ വാഹനങ്ങൾക്ക് ജൂലൈ 1 മുതൽ ഇന്ധനം ലഭിക്കില്ല

ന്യൂഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിൽ പഴയ വാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇനി ഇന്ധനം...