ന്യൂഡൽഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളുടെ പ്രധാന ഭാഗമാണെന്നും
ഒരു സ്ഥാപനത്തിനും ഒരു സ്ത്രീയുടെ പ്രസവാവധിക്കുള്ള അവകാശം നിഷേധിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി. രണ്ടാം വിവാഹത്തിലുണ്ടായ കുഞ്ഞിന്റെ ജനനത്തെത്തുടർന്ന് പ്രസവാവധി നിഷേധിക്കപ്പെട്ട തമിഴ്‌നാട്ടിലെ ഒരു വനിതാ സർക്കാർ അദ്ധ്യാപിക സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ടെന്ന കാരണത്താൽ പ്രസവാവധി നിഷേധിച്ചതായി യുവതി ഹർജിയിൽ പറഞ്ഞു. ആദ്യത്തെ രണ്ട് കുട്ടികൾക്ക് മാത്രമെ പ്രസവാനുകൂല്യങ്ങൾ നൽകൂ എന്ന നിയമം തമിഴ്‌നാട്ടിലുണ്ട്.