അതിരാവിലെ തന്നെ എംടിക്ക് അരികിലെത്തി മോഹൻലാൽ; ആ വലിയ മനുഷ്യൻ്റെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് ലാലിൻ്റെ അനുസ്മരണം

Date:

കോഴിക്കോട് : അന്തരിച്ച മലയാളത്തിൻ്റെ അക്ഷരസുകൃതം  എം ടി വാസുദേവൻ നായർക്ക് അന്ത്യോപചാരം അർപ്പിക്കാനായി കോഴിക്കോട്  ‘സിതാര’യിലെത്തി നടൻ മോഹൻലാൽ. വ്യാഴാഴ്ച പുലർച്ചെ 5.15 – നാണ്  മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു.

“എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നു.” – മോഹൻലാൽ പറഞ്ഞു

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു എംടിയുടെ വിയോഗം. ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിൽ ഇന്ന് വൈകിട്ട് 4 മണി വരെ  അന്ത്യോപചാരം അർപ്പിക്കാം. രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക-ചലച്ചിത്ര രംഗത്തെ പ്രമുഖർ അതിരാവിലെ മുതൽ തന്നെ എംടിയെ അവസാനമായി കാണാനും അന്ത്യോപചാരമർപ്പിക്കാനുമായി    സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എംടിയുടെ ആഗ്രഹപ്രകാരം വീട്ടിൽ മാത്രമായിരിക്കും അന്തിമ ദർശന സൗകര്യം. വൈകീട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ പൊതുശ്മശാനത്തിലാണ് സംസ്കാരം.
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും
മാറ്റിവെച്ചു.

Share post:

Popular

More like this
Related

‘ഡോ. ഹാരിസ് സത്യസന്ധനും കഠിനാദ്ധ്വാനിയും,പ്രശ്നം സിസ്റ്റത്തിൻ്റേത്, തിരുത്തൽ വരുത്തും’ ; സമഗ്രാന്വേഷണത്തിന് നിർദ്ദേശിച്ചതായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന...

പുരി ജഗന്നാഥ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരിക്ക്

ഒഡീഷ : ഒഡീഷയിലെ പുരി ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...