[ Photo Courtesy : Facebook ]
തിരുവനന്തപുരം : പോക്സോ കേസിൽ അന്വേഷണം നേരിടുന്ന വ്ലോഗർ മുകേഷ് എം.നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിഷയം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.
ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് മുകേഷ് നായർ പങ്കെടുത്തത് വിവാദങ്ങൾക്ക് കാരണമായിരുന്നു. കോവളത്തെ റിസോര്‍ട്ടില്‍ റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പര്‍ശിച്ചെന്നും നിര്‍ബ്ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ചിത്രീകരണം നടത്തിയെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നല്‍കിയ പരാതി. തുടർന്ന് ഏപ്രിലില്‍ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിൽ പങ്കാളിയായതാണ് വിവാദത്തിലായത്.