വീണ്ടും നിപ മരണം; 14 കാരന് ഹൃദയാഘാതം സംഭവിച്ചത് ആന്റിബോഡി കൊടുക്കുന്നതിന് തൊട്ടുമുമ്പ്

Date:

കോഴിക്കോട് : നിപ ബാധിച്ച കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യുവിലേക്ക് മാറ്റിയ പാണ്ടിക്കാട് സ്വദേശിയായ
14 കാരൻ മരണത്തിന് കീഴടങ്ങി. കുട്ടിയെ രക്ഷിക്കാനായി ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി മരുന്നും പുണെയിൽ നിന്ന് പ്രതിരോധ വാക്സിനും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇത് കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് ഹൃദയാഘാതമുണ്ടായത്. കോഴിക്കോട് വൈറോളജി ലാബിലും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

ഇന്നലെ രാവിലെയാണ് നിപ രോഗം സംശയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ സാമ്പിള്‍ പരിശോധിച്ചത്. എന്‍ഐവി പൂനയില്‍ നിന്നുള്ള പരിശോധനാ ഫലം വരുന്നത് കാക്കാതെ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയും മറ്റ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കിയായിരുന്നു ഇന്ന് രാവിലെ 11.30 ന് കുട്ടിയുടെ പെട്ടെന്നുള്ള മരണം. മലപ്പുറം പാണ്ടിക്കടവ് സ്വദേശിയായ പതിനാലുകാരന്റെ സംസ്കാരം പ്രോട്ടോക്കോൾ പ്രകാരം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...