ഒരു പകർപ്പവകാശ ലംഘനവുമില്ല’; ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകി നയൻതാരയുടെ അഭിഭാഷകൻ

Date:

ചെന്നൈ: ധനുഷിൻ്റെ നോട്ടീസിനും നിയമനടപടിക്കും മറുപടി നൽകി നയൻതാരയുടെയും
വിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ രാഹുൽ ധവാൻ. പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീൽ ധനുഷിൻ്റെ നോട്ടീസിന് മറുപടി നൽകിയത്.
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ചായിരുന്നു പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ധനുഷ് നയൻതാരക്ക് വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് നെറ്റ്ഫ്ലിക്സ് ഡോക്യു-ഡ്രാമയായ ‘നയൻതാര: ബിയോണ്ട് ഫെയറിടെയിൽ ‘ ഉപയോഗിച്ചതാണ് ധനുഷിനെ ചൊടിപ്പിച്ചത്. ധനുഷിൻ്റെ നോട്ടീസിന് നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിൻ്റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്. 

ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയിൽ നിന്നുള്ള തിരശ്ശീലയ്ക്ക് പിന്നിലുള്ള കാര്യങ്ങളല്ലെന്നും രാഹുൽ ധവാൻ വിശദീകരിച്ചു.
“ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല”, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കേസിൽ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയിൽ ഡിസംബർ 2ന് നടക്കും.

24 മണിക്കൂറിനുള്ളിൽ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷ് അഭിഭാഷകൻ മുഖേന നയൻതാരക്ക് നോട്ടീസ് അയച്ചിരുന്നത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
നയൻതാരയുടെയും വിഘ്നേഷ് ശിവൻ്റെയും ഡോക്യുമെൻ്ററി ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ ‘ നടിയുടെ ജന്മദിനമായ നവംബർ 18 ന് ആണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.

റിലീസിന് മുമ്പ്, നയൻതാര ധനുഷിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നത് വാർത്തയായിരുന്നു.
ധനുഷിന് തന്നോട് വ്യക്തിപരമായ പകയുണ്ടെന്നും അദ്ദേഹത്തെ സ്വേച്ഛാധിപതിയെന്നും നയൻതാര തുറന്ന കത്തിൽ കുറ്റപ്പെടുത്തി. വ്യക്തിഗത ഉപകരണങ്ങൾ ഉപയോഗിച്ച് ചിത്രീകരിച്ച ബിടിഎസ് വിഷ്വലുകൾ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച് സിനിമയിൽ നിന്നുള്ള ക്ലിപ്പുകളുടെ ഉപയോഗത്തെ അവർ ന്യായീകരിച്ചു. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ നടിയുടെ സിനിമയിലേക്കുള്ള പ്രവേശനം, അവരുടെ പോരാട്ടങ്ങൾ, മുൻകാല ബന്ധങ്ങൾ, പുരുഷ മേധാവിത്വമുള്ള വ്യവസായങ്ങളിലെ വിവാദങ്ങൾക്കിടയിൽ അവർ എങ്ങനെ അതിജീവിച്ചു എന്നതെല്ലാം വിശദമാക്കുന്നതാണ്.

Share post:

Popular

More like this
Related

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...

ബാലവേല വിമുക്ത സംസ്ഥാനമാകാൻ കേരളം ; നിർണ്ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ്...

ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ 

ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി...