മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി; പ്രതിഷേധ സംഗമം നാളെ

Date:

ചെന്നൈ : ലോക്‌സഭാ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ തമിഴ്നാടിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം കൈകോർക്കാൻ പിണറായി വിജയൻ.  പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചെന്നൈയിൽ എത്തി. കേന്ദ്രത്തിനെതിരായ ഡിഎംകെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം നേരത്തെ അനുമതി നൽകിയിരുന്നു. മണ്ഡല പുനർനിർണ്ണയ നീക്കം കൂടാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. അതേസമയം ചെന്നൈ പ്രതിഷേധത്തിൽ സഹകരിക്കുന്നതിൽ കോൺഗ്രസ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

ലോക്സഭാ മണ്ഡല പുനർനിർണ്ണയ തീരുമാനത്തിൽ കേരളത്തിന്‍റെ എതിർപ്പ് നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപെടരുതെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി കേന്ദ്രത്തിന്‍റേത് ധൃതിപിടിച്ച നീക്കമാണെന്നും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക തീർക്കണമെന്നും അഭിപ്രായ സമന്വയത്തിലൂടെയാകണം കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്.   എന്നാൽ, 1976 ൽ 42-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000 നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താത്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌. 

സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84-ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026-നു ശേഷമുള്ള ആദ്യ സെൻസസ് (2031) വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ധൃതിപിടിച്ച നീക്കം. 
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്  പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അധിക മണ്ഡലങ്ങൾ ലഭിക്കുമെന്ന കേന്ദ്രസർക്കാർ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. നിലവിലെ പാർലമെന്റ് സീറ്റുകളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണോ അതല്ല ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയാണോ ഈ പ്രോ-റേറ്റാ വിതരണം നടത്തുന്നതെന്ന കാര്യത്തിലും വ്യക്തത നൽകാൻ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. 

ഈ രണ്ടു രീതിയിൽ ആയാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യ നഷ്ടമാണ് സംഭവിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. ഏകപക്ഷീയമായ നടപടികൾ ഒഴിവാക്കി  ജനാധിപത്യത്തിന്റെയും  ഫെഡറലിസത്തിന്റെയും അന്തസത്ത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാരിൻ്റെതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Share post:

Popular

More like this
Related

ജമ്മു കശ്മീർ ബന്ദിപ്പോരയിലെ  ഏറ്റുമുട്ടലിൽ എൽഇടി കമാൻഡർ അൽതാഫ് ലല്ലി കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)...

രാമചന്ദ്രന് അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം

കൊച്ചി: പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എൻ.രാമചന്ദ്രന് വിട നൽകി കേരളം....

ISRO മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു :ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ അന്തരിച്ചു. 84...

പാക്കിസ്ഥാന് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ് ; സിന്ധു നദീജല കരാർ നിർത്തിവെയ്ക്കുന്നു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ...