പ്രതിഷേധം കനത്തു, പഞ്ചാബിൽ കർഷക ബന്ദിൽ റോഡ് – ട്രെയിൻ ഗതാഗതം നിലച്ചു ; 150ലധികം തീവണ്ടികൾ റദ്ദാക്കി

Date:

ചണ്ഡീഗഢ് : ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിൻ്റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് ബന്ദ്. കോൺഗ്രസിന്റെ കർഷകവിഭാഗവും ബന്ദിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.

ധരേരി ജാട്ടന്‍ ടോള്‍പ്ലാസയ്ക്കടുത്ത് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനെ തുടര്‍ന്ന് പാട്യാല-ചണ്ഡീഗഢ് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. അമൃതസറില്‍ കര്‍ഷകര്‍ പ്രതിഷേധത്തിന്റെ ഭാ​ഗമായി ഒത്തുചേര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ ബന്ദ് പൂര്‍ണമായിരിക്കുമെന്നും അടിയന്തര സേവനങ്ങള്‍ മാത്രമേ അനുവദിക്കകയുള്ളൂവെന്നും നേരത്തേ കര്‍ഷകസംഘടനയുടെ നേതാവ് സര്‍വന്‍ സിങ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ബസ്, തീവണ്ടി സർവ്വീസുകൾ സ്തംഭിച്ചനിലയിലാണ്. ബന്ദിനെ തുടര്‍ന്ന് 150-ഓളം ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത്, ശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയവയിലുണ്ട്. സംസ്ഥാനത്ത് 200 ഇടങ്ങളില്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാഹചര്യം നിരീക്ഷിച്ചുവരുകയാണെന്നും ഏതാണ്ട് 600-ഓളം പോലീസുകാരെ മൊഹാലി ജില്ലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.  തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും സർക്കാരുകളുടെ സമീപനത്തിൽ മാറ്റം വേണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വാഹനങ്ങളും സമരത്തിൽ പങ്കുചേരും. സമരത്തിന്റെ ഭാഗമായി ജനുവരി നാലിന് കർഷക മഹാപഞ്ചായത്ത് ചേരുമെന്നും തുടർനടപടി യോഗത്തിൽ തീരുമാനിക്കുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...