ന്യൂഡൽഹി : ടിക്കറ്റ് സിരക്ക് വർദ്ധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. 2025 ജൂലൈ 1 മുതൽ പുതിയ താരിഫ് നിരക്കുകൾ നിലവിൽ വരും. ഈ മാറ്റം സാധാരണ യാത്രക്കാരെയും ദീർഘദൂര യാത്ര ചെയ്യുന്നവരേയും ചാർജ് വർദ്ധനവ് നന്നായി ബാധിക്കും. . റെയിൽവേയുടെ പുതിയ താരിഫ് അനുസരിച്ച്, ജനറൽ സെക്കൻഡ് ക്ലാസിൽ 500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് നിരക്കിൽ വർദ്ധനവുണ്ടാകില്ല. എന്നാൽ യാത്ര 500 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ, ഓരോ കിലോമീറ്ററിനും അര പൈസ അധികമായി നൽകേണ്ടിവരും.
മെയിൽ/എക്സ്പ്രസ് ട്രെയിനുകളിൽ (നോൺ-എസി) യാത്ര ചെയ്യുന്നവർ ഇനി മുതൽ കിലോമീറ്ററിന് ഒരു പൈസ കൂടി നൽകേണ്ടിവരും. എസി ക്ലാസുകളിലേക്കെത്തുമ്പോൾ ടിക്കറ്റുകളിൽ . കിലോമീറ്ററിന് 2 പൈസയുടെ വർദ്ധനവ് വരും. സബർബൻ ട്രെയിനുകളുടെ നിരക്കിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല, ഇത് ലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ആശ്വാസമാകും. അതുപോലെ പ്രതിമാസ സീസൺ ടിക്കറ്റിൻ്റെ നിരക്കുകളിൽ വർദ്ധനവുണ്ടായിട്ടില്ല.
നേരത്തെ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ മാറ്റാൻ റെയിൽവേ തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുവരെ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ, ടിക്കറ്റ് സ്ഥിരീകരിച്ചോ ഇല്ലയോ എന്നറിയുന്നത് യാത്രയ്ക്ക് നാല് മണിക്കൂർ മുമ്പ് വരെ മാത്രമാണ്. എന്നാൽ ഇപ്പോൾ സ്ഥിരീകരിച്ച സീറ്റുകളുള്ള ചാർട്ട് യാത്രയ്ക്ക് 24 മണിക്കൂർ മുമ്പ് തന്നെ പുറത്തിറക്കും.