പഞ്ചായത്ത് ഓഫീസിലെ ബലാത്സംഗം: കേസിൽ ഒത്തുതീർപ്പ് നിലനിൽക്കില്ല, പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Date:

കൊച്ചി: ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പ് നിലനില്‍ക്കില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും ഹൈക്കോടതി. പഞ്ചായത്ത് ജീവനക്കാരിയെ ഓഫീസില്‍ ബലാത്സംഗം ചെയ്തതിന് ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ജലീല്‍ നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2016 മാര്‍ച്ച് 13ന് ഞായറാഴ്ച ഓഫീസിലേക്ക്​ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് ഇരുവരും തമ്മിലുണ്ടാക്കിയ കരാര്‍ കോടതിയില്‍ ഹാജരാക്കിയത്. പക്ഷെ, പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.

പരാതിക്കാരിയുടെ മൊഴിയടക്കം പരിശോധിച്ച കോടതി, ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന് പറയാനാകില്ലെന്ന് വിലയിരുത്തി ഹർജി തള്ളി. ഇത്തരം കേസുകള്‍ കരാറിലൂടെ തീര്‍ക്കാനാകില്ലെന്നും അത് പൊതുനയത്തിന് എതിരാണെന്നും കോടതി വ്യക്തമാക്കി. പ്രതിയോട് വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു. 

Share post:

Popular

More like this
Related

ഡിജിറ്റൽ വോട്ടർ പട്ടികയും സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം: തെരഞ്ഞെടുപ്പ് കമ്മീഷനോട്  രാഹുൽ ഗാന്ധി

ന്യൂഡൽഹി : മഹാരാഷ്ട്ര പോളിംഗ് ബൂത്തുകളിലെ ഡിജിറ്റൽ വോട്ടർ പട്ടികയും വൈകുന്നേരം...

തട്ടിയത് ലക്ഷങ്ങൾ, നടത്തിയത് വിശ്വാസ വഞ്ചന: പരാതിയുമായി കൃഷ്ണകുമാറും മകൾ ദിയയും  

തിരുവനന്തപുരം : ദിയ കൃഷ്ണയ്ക്കും തനിക്കുമെതിരെ പരാതിയുമായി ജീവനക്കാർ രംഗത്തെത്തിയ സംഭവം...

അർജൻ്റീന ഫുട്ബോൾ ടീം കേരള മണ്ണിൽ പന്ത് തട്ടും; വീണ്ടും പ്രഖ്യാപനവുമായി കായികമന്ത്രി

മലപ്പുറം : മെസി കേരളത്തിലെത്തുമെന്ന് വീണ്ടും കായിക മന്ത്രി വി അബ്ദുറഹിമാൻ....