തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ്റെ രൂപരേഖക്ക് വീണ്ടും അംഗീകാരം : കെട്ടിടം സാംസ്ക്കാരിക നഗരത്തിൻ്റെ പ്രൗഢി വിളിച്ചോതും

Date:

തൃശ്ശൂർ: സാംസ്കാരികനഗരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനം നടപ്പിലാക്കാൻ ധാരണയായി. വികസനപദ്ധതി മുൻപ് അംഗീകരിക്കപ്പെട്ടിരുന്നതാണെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയിൽ ചില മാറ്റങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് പുതിയ തീരുമാനം.

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 390.53 കോടി ചെലവിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. രാജ്യത്ത് മറ്റുപല നഗരങ്ങളിലും വിമാനത്താവളങ്ങൾക്ക് സമാനമായി നിർമ്മിച്ച സ്റ്റേഷനുകളുടെ മാതൃക തന്നെയാണ് ഇവിടെയും പിന്തുടരുക. വരാനും പോകാനും വ്യത്യസ്ത കവാടങ്ങളാണ് നിർദ്ദേശിച്ചിരിക്കുന്നത്.

മൊത്തം മൂന്നു നിലകളാണ്. താഴത്തെ നില പാർക്കിങ്ങടക്കം വാഹനങ്ങൾ വന്നുപോകാനുള്ള സൗകര്യമൊരുക്കും. രണ്ടാംനിലയിലാണ് ടിക്കറ്റ് കൗണ്ടർ തയ്യാറാക്കുന്നത്. മൾട്ടി ലെവൽ പാർക്കിങ്, ജീവനക്കാർക്കുള്ള ഫ്ളാറ്റുകൾ എന്നിവയും ചേർന്നതാണ് പദ്ധതി. അടുത്ത 100 വർഷത്തെ ആവശ്യം മുൻകൂട്ടിക്കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. ഒപ്പം മികച്ച ഹോട്ടൽ സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.

നാല് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിൽ മറ്റൊരു പ്ലാറ്റ്ഫോംകൂടി ഒരുക്കാനും പദ്ധതിയുണ്ട്. രൂപരേഖയിൽ ഏകദേശ തീരുമാനമായതോടെ എത്രയും വേഗം നിർമാണനടപടികളിലേക്ക് കടന്നേക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, മേയർ എം.കെ. വർഗീസ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാൽ, സ്റ്റേഷന്റെ നിർമാണച്ചുമതലയുള്ള ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ഓർഗനൈസേഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയ തുടങ്ങിയവർ പങ്കെടുത്തു.

Share post:

Popular

More like this
Related

ഇന്ത്യൻ വിദ്യാർത്ഥിയെ നിലത്ത് കിടത്തി കൈകൾ പിന്നിലേക്ക് വിലങ്ങിട്ട് നാടുകടത്തി യുഎസ്

ന്യൂവാർക്ക് : ഇന്ത്യൻ വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ വെച്ച് നിലത്ത് കിടത്തി കൈകൾ...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം : ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. ഇതു...