ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെയുള്ള പെരുമാറ്റം; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനെതിരെ നടപടി

Date:

തേഞ്ഞിപ്പലം: ഗവേഷക വിദ്യാർത്ഥിനികളോട് ലൈംഗികച്ചുവയോടെ പെരുമാറിയെന്ന പരാതിയെ തുടർന്ന് അദ്ധ്യാപകനെ ഗൈഡ് പദവിയിൽ നിന്ന് നീക്കി. കോഴിക്കോട് ഫാറൂഖ് കോളജ് മലയാളവിഭാഗം അദ്ധ്യാപകനും കാലിക്കറ്റ് സർവ്വകലാശാലയിലെ പിഎച്ച്.ഡി ഗൈഡുമായ ഡോ. അസീസ് തരുവണക്കെതിരെയാണ് നടപടി. സർവ്വകലാശാല ആഭ്യന്തര പ്രശ്നപരിഹാര സമിതിയുടെ റിപ്പോർട്ടി​ന്റെ അടിസ്ഥാനത്തിലാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ നടപടിയെടുത്തത്. അദ്ധ്യാപകനിൽ നിന്ന് വിശദീകരണം തേടുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ ഗൈഡ് പദവി തിരിച്ച് നൽകില്ലെന്നും വി.സി വ്യക്തമാക്കി.

ലൈംഗികച്ചുവയോടെ പെരുമാറുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കുകയും ചെയ്തെന്നായിരുന്നു അസീസ് തരുവണയുടെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥിനികളുടെ പരാതി. ഇയാൾക്ക് കീഴിൽ ഗവേഷണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് ഗവേഷകർ നിലപാടെടുത്തതോടെ പരാതിക്കാരടക്കമുള്ള നാല് ഗവേഷകർക്ക് മറ്റ് ഗൈഡുമാരുടെ സേവനം ലഭ്യമാക്കി. 2015 -16ൽ ഒരു ദലിത് വിദ്യാർത്ഥിനിയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. ഈ അദ്ധ്യാപകനെതിരെ സർവ്വകലാശാല ആഭ്യന്തര പരിഹാര സമിതി മുമ്പാകെ മുമ്പ് മൂന്ന് പരാതികൾ ഉയർന്നുവന്നിരുന്നു.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...