ചാലിയാറിൽ ഒഴുകിയെത്തി വീണ്ടും ശരീരഭാഗങ്ങൾ

Date:

നിലമ്പൂർ : വയനാട്  ഉരുൾപൊട്ടലിൽ അത്യാഹിതം സംഭവിച്ചവർക്കായി ചാലിയാറിൽ മൂന്നാം ദിവസവും കാവൽ നിന്ന് യുവാക്കൾ. ഇന്ന് രണ്ട് ശരീര ഭാഗങ്ങളാണ് അവരുടെ കൺമുൻപിലെത്തിയത്. ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തു നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്തത്. മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയിൽ നിന്ന് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളാണിത്.

131 പോസ്റ്റ്മോർട്ടം ഇന്ന് പുലർച്ചെയോടെ പൂർത്തീകരിച്ചു. ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ട നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മറ്റു മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികൾ തുടരുകയാണ്. ശരീര ഭാഗങ്ങൾ ഉൾപ്പെടെ 74 മൃതദേഹങ്ങൾ  ഇതുവരെ വയനാട്ടിലേക്ക് മാറ്റി.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...