വാഹനാപകടത്തിൽ തളർന്നു പോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച് ഹൈക്കോടതി

Date:

മൂവാറ്റുപുഴ: 2016 – ൽ മേക്കടമ്പിൽ  നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തളർന്നുപോയ കുട്ടിക്ക് 2.16 കോടി രൂപ നഷ്‌ടപരിഹാരം വിധിച്ച്  ഹൈകോടതി.
ഐരാപുരം കാരിക്കൽ വീട്ടിൽ ജ്യോതിസ് രാജ് കൃഷ്ണക്കാണ്​ പലിശ ഉൾപ്പെടെ 2.16 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാൻ ജസ്റ്റ‌ിസ് എസ്. ഈശ്വരൻ ഉത്തരവിട്ടത്. 2016 ഡിസംബർ മൂന്നിന്​ രാത്രിയാണ് മേക്കടമ്പിൽ പഞ്ചായത്തിനുസമീപം അപകടം ഉണ്ടായത്.

മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്‍റെ ഭാര്യ രാധ(60), രജിത (30), നിവേദിത (ആറ്​) എന്നിവർ അപകടത്തിൽ മരിച്ചു. രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ് അമ്പാടി, ശ്രേയ എന്നിവർക്ക്​ ഗുരുതരമായി പരിക്കേറ്റു. ജ്യോതിസ് രാജ് പൂർണ്ണമായി തളർന്ന് കിടപ്പിലാണ്.

ജ്യോതിസ് രാജിന്​ വേണ്ടി പിതാവ് രാജേഷ് കുമാറാണ്​ കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ എം.എ.സി.ടി കോടതി 2020 ജൂലൈയിൽ 44.94 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടിരുന്നു. ഇതാണ് ഹൈക്കോടതി പലിശ ഉൾപ്പെടെ 2.16 കോടി രൂപയാക്കി വർദ്ധിപ്പിച്ചത്.

Share post:

Popular

More like this
Related

ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര

മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം...

മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും

മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ...

ബാലവേല വിമുക്ത സംസ്ഥാനമാകാൻ കേരളം ; നിർണ്ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ്...

ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ 

ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി...