ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ നോട്ട് ഫയൽപ്പുറത്ത് ഉറങ്ങി; ക്രിമിനൽ വിഷയമുണ്ടെന്ന് 2020 ൽ തന്നെ കുറിച്ചിട്ടതിൽ അനക്കമുണ്ടായില്ല

Date:

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ക്രിമിനൽ നടപടികളുടെ ഭാഗമായ വിഷയങ്ങളുണ്ടെന്ന് സാംസ്കാരിക വകുപ്പ് 2020 ഫെബ്രുവരിയിൽ തന്നെ ഫയലിൽ രേഖപ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് ശേഷം മുഖ്യമന്ത്രിക്കും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ ബാലനും ഫയൽ സമർപ്പിച്ചിരുന്നു. എന്നാൽ, ക്രിമിനൽ നടപടികളിലേക്ക് സർക്കാർ പോയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകളിൽ നീയമ നിർമ്മാണമാണ് സർക്കാർ തലത്തിൽ പരിശോധിച്ചത്. അടൂർ റിപ്പോർട്ടിൽ ഹേമ കമ്മിറ്റിയുടെ ശുപാർശകളും ഉൾപ്പെടുത്തിയുള്ള ബില്ലിനുള്ള സാധ്യതയാണ് മുഖ്യമന്ത്രി തേടിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് DGP ക്ക് കൈമാറിയ ശേഷം ഭരണപരവും നീയമപരവുമായ നടപടി വേണ്ടതുണ്ടെന്നും സാംസ്കാരി വകുപ്പ് ഫയലിൽ എഴുതി. എന്നിട്ടും നീയമ നടപടികള്‍ മുന്നോട്ട് പോകാത്തത് സർക്കാർ തലത്തിൽ ചര്‍ച്ചയായില്ല. വർഷങ്ങൾക്കിപ്പുറം ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന ശേഷമുള്ള പ്രമുഖ നടന്മാർക്കെതിരെയുള്ള ആരോപണങ്ങളും അന്വേഷണവും അറസ്റ്റും സർക്കാർ മുൻകൂട്ടി കണ്ട് അന്നേ തുടർനടപടികളിൽ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്നതാണ് വ്യക്തമാകുന്നത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...