തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് 25 ലീറ്റർ പാൽ മോഷ്ടിച്ചതിന് പിടിയിലായത്. പാൽ മോഷണം പതിവായപ്പോൾ ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റന്റ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്.
കഴിഞ്ഞമാസം ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വർണദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം ക്ഷേത്രത്തിലെ മണലിൽ പൂഴ്ത്തിയ നിലയിൽ സ്വർണദണ്ഡ് കണ്ടെത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പാൽ മോഷണവും. മോഷണം മറച്ചുവയ്ക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശ്രമം നടന്നതായി ആരോപണവും ഉയരുന്നുണ്ട്.