യു പ്രതിഭയും അരുണ്‍കുമാറും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ; ആർ നാസര്‍ ജില്ലാ സെക്രട്ടറിയായി തുടരും

Date:

ആലപ്പുഴ:  മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട് ആർ നാസർ. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ  ആർ നാസറിൻ്റെ പേര് മാത്രമെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്ന് വന്നത്. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴയിലെ വിഭാഗീയ പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞതും നേതൃത്വം പരിഗണിച്ചു.

ജന പ്രതിനിധികളെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ട് വരിക എന്ന നയത്തിന്‍റെ ഭാഗമായാണ് കായംകുളം എംഎൽഎ യു. പ്രതിഭയെയും മാവേലിക്കര എംഎൽഎ എം.എസ് അരുൺ കുമാറിനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രൻ, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. എം. സുരേന്ദ്രൻ, ജി. വേണുഗോപാൽ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. സാമ്പത്തിക, അഴിമതി ആരോപണങ്ങൾ നേരിടുന്ന എൻ. ശിവദാസനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റി നിർത്തി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയിൽ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. പി.അരവിന്ദാക്ഷൻ, ജലജ ചന്ദ്രനെയും എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. 47 അംഗ ജില്ലാ കമ്മിറ്റിയിൽ 46 പേരെയാണ് തെരഞ്ഞെടുത്തത്. 

മൂന്ന് ദിവസമായി ഹരിപ്പാട് നടക്കുന്ന സിപിഎം ആലപ്പുഴ ജില്ലാസമ്മേളനം ഞായറാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അദ്ധ്യക്ഷനാകും. അതേസമയം ആലപ്പുഴയിലെ സമ്മേളന ചർച്ചകളെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. ചർച്ചകൾ ക്രിയാത്മകമായെന്നും മുൻപത്തെ സമ്മേളനങ്ങളിലെ ചർച്ചകൾ പോലെയല്ല ഇത്തവണ നടന്നത്. വ്യക്തി വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമെയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇപി ജയരാജൻ ജാവദേക്കർ കൂടിക്കാഴ്ച, കുട്ടനാട് സീറ്റ്, വോട്ട് ചോർച്ച, സിപിഐയ്ക്കും എൻസിപിക്കും എതിരായ വിമർശനങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാനമായും ചർച്ചയിൽ ഉയർന്ന വിഷയങ്ങൾ. സമുദായ സംഘടനകളെയും ഘടകകക്ഷികളെ ഒപ്പം നിർത്തണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വോട്ട് ചോർച്ചയിൽ സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക യോഗം ചേരാൻ നിർദ്ദേശിച്ചു.

Share post:

Popular

More like this
Related

2024 മുതലുള്ള എയർ ഇന്ത്യയുടെ ഓഡിറ്റ് വിവരങ്ങൾ തേടി DGCA ; നടപടികൾ അഹമ്മദാബാദ് വിമാനപകടത്തെ തുടർന്ന്

ന്യൂഡൽഹി : 2024 മുതൽ എയർ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും...

‘ദൃശ്യം 3’ പ്രഖ്യാപിച്ച് മോഹൻലാൽ; 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും

കൊച്ചി : ആരാധകർക്ക് സർപ്രൈസ് നൽകി 'ദൃശ്യം 3' പ്രഖ്യാപിച്ച് നടൻ...

മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥരെ  ചുമതലയിൽ നിന്ന് നീക്കി ഡിജിസിഎ

ന്യൂഡൽഹി : വ്യോമയാന സുരക്ഷാ പ്രോട്ടോക്കോളുകളുടെ ആവർത്തിച്ചുള്ള ഗുരുതരവുമായ ലംഘനങ്ങളെത്തുടർന്ന് എയർ...