യമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം ; 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Date:

വാഷിംങ്ടൺ : യെമനിലെ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾക്കെതിരെ അമേരിക്കയുടെ വൻ വ്യോമാക്രമണം. ചെങ്കടൽ കപ്പലിനെതിരായ  ആക്രമണങ്ങളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദേശ പ്രകാരമാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച വലിയ തോതിലുള്ള സൈനിക ആക്രമണങ്ങളാണ്  നടന്നത്. കുറഞ്ഞത് 19 പേർ കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. 

ഇറാനോട് ഹൂതികളുടെ ഗ്രൂപ്പിനുള്ള പിന്തുണ ഉടൻ നിർത്തണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ അമേരിക്കയെ ഭീഷണിപ്പെടുത്തിയാൽ “അമേരിക്ക നിങ്ങളെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും” അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ജനുവരിയിൽ ട്രംപ് അധികാരമേറ്റതിനുശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ഏറ്റവും വലിയ യുഎസ് സൈനിക നടപടിയാണ് ഇത്. ആണവ പദ്ധതിയെച്ചൊല്ലി ഇറാനെ ചർച്ചയ്ക്ക്  കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടയിലാണ് യുഎസ് നടപടിയെന്നതും ശ്രദ്ധേയം.

യെമൻ തലസ്ഥാനമായ സനായിൽ യുഎസ് നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 13 സാധാരണക്കാർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ പ്രവിശ്യയായ സാദയിൽ യുഎസ് നടത്തിയ ആക്രമണത്തിൽ നാല് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ-മസിറ ടിവി റിപ്പോർട്ട് ചെയ്തു.

ഹൂതി ശക്തികേന്ദ്രമായ സനായിലെ ഒരു കെട്ടിടത്തിലാണ് ആക്രമണമുണ്ടായതെന്ന് താമസക്കാർ പറഞ്ഞു.
“സ്ഫോടനങ്ങൾ അതിശക്തമായിരുന്നു, ഭൂകമ്പം പോലെ അയൽപക്കത്തെ പിടിച്ചുകുലുക്കി. അവ ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും ഭയപ്പെടുത്തി,” അബ്ദുള്ള യാഹിയ എന്ന് പേര് നൽകിയ താമസക്കാരിൽ ഒരാൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യെമന്റെ ഭൂരിഭാഗവും നിയന്ത്രണം ഏറ്റെടുത്ത സായുധ പ്രസ്ഥാനമായ ഹൂതികൾ, 2023 നവംബർ മുതൽ കപ്പൽ ഗതാഗതം ലക്ഷ്യമിട്ട് നൂറിലധികം ആക്രമണങ്ങൾ നടത്തി ആഗോള വാണിജ്യത്തെ തടസ്സപ്പെടുത്തിയിരുന്നു.
ഗാസയിൽ ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് ആക്രമണങ്ങൾ എന്നാണ് ഹൂതികളുടെ ഭാഷ്യം.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...