വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസ് പ്രതി ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു ; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ 

Date:

തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാൻ പൂജപ്പുര ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഉടൻ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ICU വിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വിദഗ്ധ ഡോക്ടർമാർ ഉടൻ പരിശോധിക്കും.

ഒരു സെല്ലിൽ ഒറ്റയ്ക്കായിരുന്നു അഫാൻ്റെ കിടപ്പ്. ടിവി കാണിക്കാനായി പുറത്തിറക്കിയ സമയത്താണ് സംഭവം.  ജയിൽ ഉദ്യോഗസ്ഥൻ മാറിയ സമയത്ത് ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച്
ശുചിമുറിയിൽ പോയി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് അഫാനെ തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. വാർഡൻ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയും 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന തുടങ്ങി അഞ്ച് പേരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്.

Share post:

Popular

More like this
Related

മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 26 ന് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ...

24 മണിക്കൂറിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ; നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: നിലമ്പൂരില്‍ 24 മണിക്കൂറിനകം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ്  ജൂൺ 19 ന് ; 23 ന് വോട്ടെണ്ണൽ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്    തെരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 19...

ഡല്‍ഹിയില്‍ കനത്ത മഴ, വെള്ളക്കെട്ട് ; ഒട്ടേറെ വിമാന സര്‍വ്വീസുകളെ ബാധിച്ചു, 25 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

' ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ നിരവധി വെള്ളക്കെട്ടിലമർന്നു....