ദളിതർക്കെതിരായ അതിക്രമം: കർണാടകയിൽ 98 പേർക്ക് ജീവപര്യന്തം

Date:

ബംഗളരു : കർണാടകയിൽ ദളിതർക്കെതിരായ അതിക്രമക്കേസിൽ 98 പേർക്ക് ജീവപര്യന്തം തടവുശിക്ഷ. കർണാടകയിലെ കൊപ്പാൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമത്തിലാണ് കൊപ്പാൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. ജീവപര്യന്തം തടവിന് പുറമെ 5000 രൂപ പിഴയും അടയ്ക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും സ്പെഷൽ ജഡ്ജിയുമായ സി ചന്ദ്രശേഖർ മറ്റ് മൂന്ന് പേർക്ക് അഞ്ച് വർഷം തടവും വിധിച്ചു.

2014 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം.  ഉന്നത ജാതിയിൽ പെട്ട ഒരു വിഭാഗവും ദളിതരും തമ്മിൽ വാക്കേറ്റമുണ്ടായതാണ് കേസിന്റെ തുടക്കം. സിനിമ കണ്ട് ദളിതർ ആക്രമിച്ചുവെന്ന് മരകുമ്പി സ്വദേശി മഞ്ജുനാഥ് പറഞ്ഞതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.  ആരോപണങ്ങളെത്തുടർന്ന് ജനക്കൂട്ടം ദളിത് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം കുടിലുകൾക്ക് തീയിടുകയും നിരവധി വ്യക്തികളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കുകൾക്കും വ്യാപകമായ സ്വത്ത് നാശത്തിനും ഇതു കാരണമായിരുന്നു.

Share post:

Popular

More like this
Related

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...