റെയിൽവെ ട്രാക്കിലൂടെ കാർ ഓടിച്ച് സ്ത്രീ ട്രെയിൻ ഗതാഗതത്തെ താറുമാറാക്കി. റെയിൽവെ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അനുസരിക്കാൻ തയ്യാറാവാതെ സ്ത്രീ അതിവേഗം വാഹനം ഓടിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് മുൻകരുതലെന്നോണം ഉദ്യോഗസ്ഥർ എതിരെ വന്നിരുന്ന ഒരു ട്രെയിൻ സിഗ്നൽ നൽകി പിടിച്ചിട്ടു.
തെലങ്കാനയിലെ കൊണ്ടക്കൽ റെയിൽവെ ഗേറ്റിനും ശങ്കർപള്ളിക്കും ഇടയിലുള്ള റെയിൽവെ ട്രാക്കിലാണ് സംഭവം. ശങ്കർപള്ളിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രാക്കിലൂടെയാണ് സ്ത്രീയുടെ കാറുമായുള്ള അഭ്യാസപ്രകടനം. സംഭവത്തെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ നിരവധി ട്രെയിനുകളുടെ യാത്ര വൈകി. ഏകദേശം മുക്കാൽ മണിക്കൂറോളം ട്രെയിൻ സർവ്വീസുകൾ നിർത്തിവച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത ഒരു വസ്തു കൈവശം വെച്ചിരുന്ന സ്ത്രീയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തതുകൊണ്ടു തന്നെ ജീവനക്കാരിൽ സംഭവം ആശങ്കയേറ്റി. ലോക്കൽ പോലീസ് സ്ഥലത്തെത്തി സ്ത്രീയെയും വാഹനവും കസ്റ്റഡിയിലെടുത്തു. സ്ത്രീ മദ്യപിച്ചിരിക്കാം എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വാഹനം മാറ്റി പാളങ്ങൾ വൃത്തിയാക്കാൻ ഏകദേശം 30 മിനിറ്റെടുത്തുവെന്നും അതിനുശേഷം റെയിൽ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.