മതി പരിശീലനം, തിരിച്ച് പോരാം – അധികാരം ദുർവിനിയോഗം ചെയ്ത പൂജ ഖേദ്കറിനെ തിരിച്ചു വിളിച്ച് ഐ.എ.എസ് അക്കാദമി

Date:

പൂണെ: വിവാദ ഐ.എ.എസ് ഓഫീസർ (ട്രെയ്നി) പൂജ ഖേദ്കറിൻ്റെ പരിശീലനം നിർത്തിവെക്കാനും തിരിച്ചു വിളിക്കാനും തീരുമാനമെടുത്ത് മസൂറിയിലെ ഐ.എ.എസ് അക്കാദമി. അഡീഷനൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ കത്തിലൂടെയാണ് പൂജ ഖേദ്കറിനെ ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര സർക്കാറിന്‍റെ ജില്ല പരിശീലന പരിപാടിയിൽ നിന്ന് പൂജ ഖേദ്കറിനെ ഒഴിവാക്കിയതായും അഡീഷനൽ ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ അഖിലേന്ത്യ തലത്തിൽ 841ാം റാങ്ക്കാരിയാണ്.

പൂണെ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു പൂജയുടെ നിയമനം. വിവാദ നായികയായതോടെ വാഷിമിലേക്ക് സ്ഥലം മാറ്റി. സ്വന്തം ഔഡി കാറില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ചും മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും ഒട്ടിച്ചും വാഹനമോടിച്ചിരുന്ന പൂജ അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക വീടും കാറും പോലീസും വേണമെന്നും ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ജില്ലാ കലക്ടറുമായി പൂജ നടത്തിയ വാട്സ് ആപ് സംഭാഷണങ്ങൾ പുറത്തു വന്നിരുന്നു. റിട്ടയേർഡ് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് കലക്ടറോട് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ അമിതാധികാരം പ്രയോഗിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരിശീലനം പൂണെയിൽ തുടരാനാകില്ലെന്ന് കാണിച്ച് കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.

അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതി നിലനിൽക്കവെ തന്നെ സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയിട്ടാണ് ഐ.എ.എസ് നേടിയത് എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും പൂജക്കെതിരെ ഉയർന്നുവന്നിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ യു.പി.എസ്.സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നും മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. വൈകല്യങ്ങൾ പരിശോധിക്കാൻ മെഡിക്കൽ പരിശോധനക്ക് ഹാജരാകാൻ പലതവണ യു.പി.എസ്.സി ആവശ്യപ്പെട്ടെങ്കിലും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്.

പൂജക്കെതിരായ ആരോപണങ്ങളിൽ അഡീഷനൽ സെ​ക്രട്ടറി മനോജ് ദ്വിവേദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്ന് മാത്രമല്ല, പൂജക്ക് ക്രിമിനൽ നടപടികളും നേരിടേണ്ടി വന്നേക്കും

Share post:

Popular

More like this
Related

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒളിംപ്യൻ ബിനാമോളുടെ സഹോദരിയും ഭർത്താവുമടക്കം 3 പേർ മരിച്ചു

തൊടുപുഴ : ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾ മരിച്ചു....

പുന്നപ്രയിലെ യുവാവിൻ്റെ മരണം: ഭാര്യയേയും ആൺ സുഹൃത്തിനേയും പ്രതിയാക്കി കേസെടുക്കാൻ കോടതി ഉത്തരവ് 

ആലപ്പുഴ : പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെ പ്രതിയാക്കി...

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്; രണ്ട് മലയാളികൾ കൂടി റിമാൻഡിൽ

കൊച്ചി: ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിൽ രണ്ട്...

കേരളത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖത്തിന് 20,000 കോടി

കൊച്ചി : സംസ്ഥാനത്ത് 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി...