ദിവ്യ സ്പന്ദന അപകീർത്തി കേസ് : റദ്ദാക്കണമെന്ന ഏഷ്യാനെറ്റിൻ്റെ ഹർജി തള്ളി സുപ്രീം കോടതി

Date:

ന്യൂഡൽഹി : ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിനും മാധ്യമപ്രവർത്തകനുമായ വിശ്വേശ്വർ ഭട്ടിനെതിരെ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ദിവ്യ സ്പന്ദന നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ക്രിക്കറ്റ് വാതുവയ്പ്പിലും ഒത്തുകളി അഴിമതിയിലും മുൻ എംപിക്ക് പങ്കുണ്ടെന്ന് വാർത്താ ചാനൽ ആരോപിച്ചിരുന്നു. 

ഒരു പരിപാടിയുടെ സംപ്രേക്ഷണത്തിനിടെ വാർത്താ ചാനൽ തൻ്റെ പേര് ആവർത്തിച്ച് പരാമർശിക്കുകയും ഫോട്ടോകളും വീഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്തിരുനതായി ആരോപിച്ചാണ് ദിവ്യ സ്പന്ദന കേസ് ഫയൽ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ച് ഹർജി തള്ളാൻ വിസമ്മതിച്ചത്.

ദിവ്യ സ്പന്ദന വാതുവെപ്പ് അഴിമതിയിയുടെ പേരിൽ ഏതെങ്കിലും ജുഡീഷ്യൽ നടപടികൾ നേരിട്ടരതിൻ്റെ തെളിവുകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരായ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കും മറ്റുള്ളവരുംപരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അപകീർത്തി പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് കർണാടക ഹൈക്കോടതിയിലും ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് ഹർജ നൽകിയിരുന്നു. വാതുവെപ്പ് അല്ലെങ്കിൽ സ്‌പോട്ട് ഫിക്സിംഗ് അഴിമതിയിൽ ദിവ്യ സ്പന്ദനയുടെ പങ്കാളിത്തം സംബന്ധിച്ച അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ഹരജിക്കാർക്ക് ഹാജരാ ക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കർണ്ണാടക ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.

2013- ൽ ദിവ്യ സ്പന്ദനയെ അഴിമതിയുമായി ബന്ധപ്പെടുത്തി “വാതുവയ്പ്പ് ക്വീൻസ്” എന്ന തലക്കെട്ടിൽ ഏഷ്യാനെറ്റ് വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ദിവ്യസ്പന്ദന മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സംപ്രേക്ഷണത്തെ തുടർന്ന് ദിവ്യ സ്പന്ദന കോടതിയെ സമീപിക്കുകയും 2016 ജൂണിൽ പ്രതികൾക്ക് സമൻസ് അയയ്ക്കുകയും ചെയ്തു.

Share post:

Popular

More like this
Related

തകർന്ന വിമാനത്തിൻ്റെ ഡിവിആർ കണ്ടെത്തി; ബ്ലാക്ക് ബോക്സ് ലഭിച്ചുവെന്ന റിപ്പോർട്ട് തള്ളി എയർ ഇന്ത്യ

അഹമ്മദാബാദ് : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോ‍ർഡർ (ഡിവിആർ)...

അഹമ്മദാബാദ് വിമാനാപകടം: ദുരന്തഭൂമിയും ആശുപത്രിയും സന്ദർശിച്ച് പ്രധാനമന്ത്രി 

അഹമ്മദാബാദ് : അഹമ്മദാബാദിൽ വിമാന ദുരന്തം നടന്ന സ്ഥലവും  . അപകടത്തിൽ...