കൂലിപ്പണിയാണ് തൊഴിൽ, പക്ഷേ മേലനങ്ങില്ല ; സമ്പാദ്യംലക്ഷങ്ങൾ : ചുരുളഴിച്ച് പൊലീസ്‌

Date:

കേരളത്തിൽ കൂലിപണിക്കെത്തിയതാണ് അസം സ്വദേശിയായ യുവാവ്. പിന്നീടയാൾ സ്വന്തമായി ഗോഡൗണുള്ള ലക്ഷപ്രഭുവായി. സിനിമാക്കഥയല്ല, യാഥാർത്ഥ്യം. തൊഴിൽ മോഷണവും ഗോഡൗൺ മോഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ള ഇടവുമായിരുന്നു. അദ്ധ്വാനിക്കാൻ മടിയുള്ളതുകൊണ്ടു തന്നെ മോഷ്ടിച്ചതെല്ലാം ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികളാണെന്ന് മാത്രം!

പന്തീരാങ്കാവ് പൊലീസ് പുലർച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് ലക്ഷക്കണക്കിന് രൂപയുടെ കവർച്ചയുടെ ചുരുളഴിയുന്നത്. റോഡരികിലെ ഒരു സൈക്കിൾ റിക്ഷ ശ്രദ്ധയിൽപ്പെട്ട പൊലീസ് സംഘം പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് നിറയെ ദേശീയപാത നിർമ്മാണ സാമഗ്രികൾ.

മുഖ്യപ്രതി മുനവർ അലിയും കൂട്ടാളിയും ഇവ കവർച്ച ചെയ്ത് കൊണ്ടു പോവുകയാണെന്ന് മനസിലാക്കിയ പൊലീസ് ഇവരുടെ താമസ സ്ഥലത്തെത്തി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തു. മോഷണമുതലുകൾ സൂക്ഷിക്കാൻ പ്രതികൾ അറുപതിനായിരം രൂപ വാടകയുള്ള ഗോഡൗണും വാടകക്ക് എടുത്തിരുന്നു. ഇവിടെ നിന്ന് ഒൻപത് ലക്ഷം രൂപയുടെ മോഷണ സാധനങ്ങളാണ് പൊലീസ് പിടികൂടിയത്. മിക്കതും ദേശീയ പാത നിർമ്മാണ സാമഗ്രികൾ.

മുൻപ് മോഷ്ടിച്ച് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന കവർച്ച മുതലുകൾ കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റി കൊണ്ടുപോയെന്നും പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

കവർച്ചക്ക് ഉപയോഗിച്ച ആറ് സൈക്കിൾ റിക്ഷകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മുനവർ അലിക്ക് പുറമെ രഹന, മിലൻ, മൊയ്മൽ അലി, ഐമൽ അലി എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോടിക്കണക്കിന് രൂപയുടെ മോഷണം കണ്ടെത്തിയത്.

Share post:

Popular

More like this
Related

ഭീകരവാദത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തിയുള്‍പ്പെടെ രണ്ടുപേരെ ഉപദേശകസമിതി അംഗങ്ങളാക്കി  ട്രംപ് ; ‘ഭ്രാന്ത്’ എന്ന് ട്രംപിന്റെ അടുത്ത അനുയായി

വാഷിങ്ടണ്‍: ഭീകരവാദ കുറ്റകൃത്യത്തിന് ജയില്‍ശിക്ഷ അനുഭവിച്ച വ്യക്തി ഉള്‍പ്പെടെ യുഎസില്‍ നിന്നുള്ള...

ഹൈദരാബാദിലെ ചാർമിനാറിനടുത്ത് കെട്ടിടത്തിൽ തീപിടുത്തം: കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു

ഹൈദരാബാദ് : ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ ഗുൽസാർ ഹൗസിന് സമീപം ചരിത്ര...