കബാലിയും പടയപ്പയും വിളയാട്ടം തുടരുന്നു; നാട്ടുകാർ ഭീതിയിൽ

Date:

തൃശൂർ: കബാലിയും പടയപ്പയും വെറും സിനിമാപ്പേരുകൾ മാത്രമല്ല, നാട്ടിലിറങ്ങി ഭീതി പടർത്തുന്ന കാട്ടാനകളാണ്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ പരിഭ്രാന്തി പരാതി കബാലിയുടെ വിളയാട്ടം. ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ ആനമല റോഡിൽ കബാലി വാഹനങ്ങൾ തടഞ്ഞു. അതിരപ്പിള്ളി പ്ലാന്റേഷൻ മേഖലയിൽ കാട്ടാന റേഷൻ കട തകർത്തു. പാലക്കാടും മൂന്നാറിലും കോഴിക്കോട് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.

മലക്കപ്പാറ അടിച്ചിൽ തൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ച് മടങ്ങി വരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ആദ്യം കബാലിയെത്തിയത്. റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന ആംബുലൻസിന് നേരെ പാഞ്ഞടുത്തു. വൈകുന്നേരം അഞ്ചുമണിയോടുകൂടിയായിരുന്നു സംഭവം. വിനോദസഞ്ചാരികളും യാത്രക്കാരും ഉൾപ്പെടെ നിരവധി പേർ ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങി.
കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ഒമ്പതാം ബ്ലോക്കിൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ കാട്ടാന റേഷൻ കട ആക്രമിച്ചു . ഇന്ന് പുലർച്ചയാണ് സംഭവം. റേഷൻകടയുടെ ഷട്ടർ തകർക്കുന്നതിനു മുൻപേ ആളുകൾ ബഹളം വച്ച് ആനയെ തുരത്തി.

മൂന്നാറിൽ കഴിഞ്ഞ 15 ദിവസമായി കാട്ടാന പടയപ്പ ജനവാസ മേഖലയിൽ തുടരുകയാണ്. ഇന്ന് പുലർച്ചെ അരുവിക്കാട് എത്തിയ ആന തോട്ടം തൊഴിലാളികളുടെ അടുക്കളത്തോട്ടം നശിപ്പിച്ചു. ആനയെ കാടുകയറ്റാൻ വനവകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാലക്കാട് ധോണിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. സ്ഥലവാസിയായ ഗോപിയുടെ തെങ്ങും കവുങ്ങും കാട്ടാന പിഴുതെറിഞ്ഞു.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...